കോട്ടയത്ത് വീട് കയറി ആക്രമിച്ചത് അനാശാസ്യകേന്ദ്രത്തിൽ, ഹണിട്രാപ്പ് ബന്ധം പോലീസ് അന്വേഷിക്കുന്നു. പോലീസ് കസ്റ്റഡിയിൽ ആയ പൊൻകുന്നം സ്വദേശിനി ജ്യോതിയുടെ ഫോണിൽ നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ




കോട്ടയം/ ഗുണ്ടാ സംഘം കോട്ടയത്ത് വീട്' കയറി ആക്രമിച്ചത് അനാശാസ്യകേന്ദ്രത്തിലാ ണെന്നു പോലീസ് കണ്ടെത്തി. അക്രമം നടന്നത് അനാശാസ്യകേന്ദ്രത്തിൽ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വാടക വീട്ടിൽ ഉണ്ടായിരുന്നവർ അനാശാസ്യകേന്ദ്രത്തിന്റെ നടത്തിപ്പുകാരാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.


അമീർ ഖാൻ, സാൻ ജോസഫ്, തിരുവനന്തപുരം സ്വദേശി ഷിനു, പൊൻകുന്നം സ്വദേശിനി ജ്യോതി എന്നിവരായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നത്. ഇവരിൽ ജ്യോതിയുടെ മൊബൈൽ ഫോണിൽ നിരവധി പെൺകുട്ടികളുടെ ഫോട്ടോകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകാരുമായി ഉള്ള ചാറ്റും പൊലീസ് കണ്ടെത്തിയിട്ടുണ്ട് .
പെൺകുട്ടികളുടെ ഫോട്ടോകൾ അയച്ചു കൊടുത്ത ശേഷം കസ്റ്റമർ സെലക്ട് ചെയ്യുന്നവരെ തെരഞ്ഞെടുക്കാൻ ചാറ്റ് വഴി നൽകിയിരുന്നു. ഇഷ്ടമുള്ളവരെ തീരുമാനിച്ചാൽ ശരിയാക്കാം എന്ന മറുപടിയും ജ്യോതി ചാറ്റിൽ നൽകിയിട്ടുണ്ട്. നിരവധി ആളുകളുമായുള്ള ചാറ്റ് ഡിലീറ്റ് ചെയ്ത അവസ്ഥയിലാണ് പോലീസിനു ഫോൺ കിട്ടുന്നത്.
തിരുവനന്തപുരത്ത് നിന്നുള്ള കൊട്ടേഷൻ സംഘം ആണ് അക്രമം നടത്തിയതെന്നാണ് ഇപ്പോഴുള്ള പ്രാഥമിക നിഗമനം.

 ആക്രമണം ഉണ്ടായ സ്ഥലത്ത്  കൂടാതെ നിരവധി സ്ഥലങ്ങളിൽ ഇവർക്ക് ഇത്തരത്തിൽ താവളങ്ങൾ ഉള്ളതായും പോലീസ് സംശയിക്കുന്നുണ്ട്.
അക്രമത്തിന് ഹണിട്രാപ്പ് മായി ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിച്ചു വരുന്നു. സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ല എന്ന് പരിക്കേറ്റവരും രക്ഷപ്പെട്ട യുവതിയും പറഞ്ഞത് പോലീസ് വിശ്വസിക്കുന്നില്ല. അക്രമമുണ്ടായതിന് തൊട്ടുമുൻപ് സ്ഥലത്തെത്തിയ ഇന്നോവ കാർ ഉടമയെ കുറിച്ചും പോലീസ് അന്വേഷണം നടത്തി വരുന്നുണ്ട്. മദ്യപിച്ച് ബോധരഹിത നായ അവസ്ഥയിൽ ആണ് ഒരാൾ സംഭവ സ്ഥലത്തിന് സമീപം കാർ പാർക്ക് ചെയ്ത് വണ്ടിയിൽ തന്നെ ഇരുന്നിരുന്നത്. ആ ആൾ ആരെന്നും പോലീസ് കണ്ടെത്താൻ ശ്രമിക്കുകയാണ്. ഇയാൾ ഹണി ട്രാപ്പിൽ ഇരയായ ആൾ ആണോ എന്ന സംശയവും പോലീസിനുണ്ട്.
കോട്ടയം ചന്ത കവല ടിബി റോഡിലുള്ള വാടക വീട്ടിൽ ചൊവ്വാഴ്ച രാത്രി 9 മണിക്ക് ആണ് അക്രമം നടക്കുന്നത്. അക്രമത്തിൽ ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫിനും അമീർ ഖാനും ഗുരുതരമായ പരിക്കേറ്റു. കാലും കയ്യും അറ്റുപോകുന്ന അവസ്ഥയിലായിരുന്നു ഇവർ. എന്നിട്ടും പരാതി ഒന്നുമില്ല എന്നാണ് ഇവർ പോലീസിനോട് ആദ്യം പറഞ്ഞത് .. ഗുരുതരമായി പരിക്കേറ്റിട്ടും പരാതിയില്ല എന്ന് പറഞ്ഞപ്പോൾ മുതൽ പോലീസിന് സംശയം ഉണ്ടാവുകയായിരുന്നു. നഗരത്തിൽ ഇലക്ട്രിക്കൽ പ്ലംബിംഗ് വർക്കുകൾ ചെയ്യുന്നതിനാണ് വാടകയ്ക്ക് താമസിക്കുന്നത് എന്നാണ് യുവാക്കൾ പോലീസിന് പറയുന്നത്. ദിവസവേതന ക്കാർ ആയിട്ടും ഭക്ഷണം വെക്കാനായി മാത്രം 25 കാരിയെ വീട്ടിൽ താമസിപ്പിച്ചിരുന്നു എന്നതാണ് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കിയത്.
സംഭവസ്ഥലത്തുനിന്ന് ഗർഭനിരോധന ഉറകൾ വൻതോതിൽ കണ്ടതോടെയാണ് അനാശാസ്യ കേന്ദ്രം ആണെന്ന് സംശയം ബലപ്പെടുകയായിരുന്നു. ക്യാമറയുടെ ട്രൈപ്പോഡ് മാത്രം സംഭവസ്ഥലത്തുനിന്ന് ലഭിച്ചിരുന്നു. ഇതോടെയാണ് ഹണിട്രാപ്പ് സംഘമാണോ എന്ന സംശയം ഉണ്ടാവുന്നത്. ഇക്കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കോട്ടയം ഡിവൈഎസ്പി എം അനിൽകുമാർ ആണ് കേസ് അന്വേഷണം ഇപ്പോൾ നടത്തി വരുന്നത്.

Previous Post Next Post