ഭർത്താവിൻ്റെ മദ്യപാനവും പാൻപരാഗ് ഉപയോഗവും സഹികെട്ടു, കോട്ടയം സ്വദേശിനിയായ വീട്ടമ്മ സോഷ്യൽ മീഡിയ കാമുകനൊപ്പം ജീവിക്കാൻ പോയി.



കോട്ടയം / ഭർത്താവിന്‍റെ മദ്യപാനവും പാൻപരാഗ് ഉപയോഗവും സഹികെട്ടെന്ന കാരണം പറഞ്ഞു ഭാര്യ കാമുകനൊപ്പം ജീവിക്കാൻ പോയി. പാലായിലെ പൂവക്കുളത്തുനിന്ന് മണ്ണാർക്കാട്ടെ കാമുകനൊപ്പം ഒളിച്ചോടിയ 22കാരിയായ വീട്ടമ്മ പറഞ്ഞ കാരണം കേട്ട് പോലീസുകാർ മൂക്കത്ത് വിരൽ വെച്ച് പോയി.രാമപുരം പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോഴാണ് മദ്യപാനവും പാൻപരാഗ് ഉപയോഗവും സഹിക്കാനാകാതെയാണ് താൻ കാമുകനൊപ്പം പോയതെന്ന് യുവതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. വീഡിയോ കോൺഫറൻസിങ് വഴി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ വീട്ടമ്മയെ സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം പോകാൻ അനുവദിക്കുകയായിരുന്നു.
ഒരു വർഷം മുൻപ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പാലക്കാട് മണ്ണാർക്കാട് സ്വദേശിക്കൊപ്പമാണ് കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ വീട്ടമ്മ ഒളിച്ചോടുന്നത്. മൂൻകൂട്ടി പദ്ധതിയിട്ടപ്രകാരമായിരുന്നു ഒളിച്ചോട്ടം. പുലർച്ചെ നാലുമണി വരെ ഭർത്താവിനൊപ്പം കിടന്ന് ഉറങ്ങിയ വീട്ടമ്മ, ബാത്ത് റൂമിൽ പോകാനെന്ന വ്യാജേന എഴുന്നേറ്റ് പുറത്തേക്ക് പോവുകയായിരുന്നു.
വീടിന് സമീപം വാഹനവുമായി കാത്ത് നിന്നിരുന്ന കാമുകൻ യുവതിയെയും കൂട്ടി ഷൊർണൂർക്ക് പോയി. കാമുകനുമായി ഏറെക്കാലമായി അടുപ്പത്തിലായിരുന്ന യുവതിക്ക് സംഭവം കണ്ടുപിച്ച് വീട്ടമ്മയിൽനിന്ന് ഫോൺ പിടിച്ചു വാങ്ങി സിം നശിപ്പിച്ചതിന്റെ ദേഷ്യവും ഉണ്ടായിരുന്നു. ഒളിച്ചോടുമ്പോൾ ഭർത്താവിന്‍റെ സിമ്മും മൊബൈലുമായാണ് വീട്ടമ്മയുടെ കൈവശം ഉണ്ടായിരുന്നത്.
ഭാര്യയെ കാണാതായ വിവരം സംബന്ധിച്ച് യുവാവ് രാമപുരം പൊലീസിൽ പരാതി കൊടുത്തു. പൊലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വീട്ടമ്മയുടെ കൈവശമുണ്ടായിരുന്ന ഫോൺ ഷൊർണൂരിലും പട്ടാമ്പിയിലും ഉള്ളതായി കണ്ടെത്തുകയായിരുന്നു. പൊലീസ് തങ്ങളെ കണ്ടെത്തുമെന്ന് ഉറപ്പായതോടെ വീട്ടമ്മയും കാമുകനും രാമപുരം പോലീസ് സ്റ്റേഷനിൽ വിളിച്ച് നേരിട്ട് ഹാജരാകാമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്നാണ് ഇരുവരും രാമപുരം പോലീസ് സ്റ്റേഷനിൽ എത്തുന്നത്.
വീട്ടിൽ നിന്ന് പോയ ശേഷം പോകുന്ന വഴിക്ക് ഒരു ക്ഷേത്രത്തിൽ തങ്ങൾ വിവാഹിതരാ യെന്നും, ഭർത്താവിനൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്നും വീട്ടമ്മ പൊലീസിനോട് തുറന്നടിച്ചു. ഭർത്താവിന്‍റെ പാൻ പരാഗ് ഉപയോഗം സഹിക്കാനാകാതെ വന്നതോടെയാണ്, സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട സുഹൃത്തിനൊപ്പം ജീവിക്കാൻ തീരുമാനിച്ചതെന്നാ യിരുന്നു യുവതി പറഞ്ഞത്.
യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, വീഡിയോ കോൺഫറൻസിലൂടെ പാലാ കോടതിക്കു മുമ്പാകെ ഹാജരാക്കിയ പോലീസ്, കാമുകനൊപ്പം ജീവിക്കാനാണ് ഇഷ്ടമെന്ന് യുവതി പറഞ്ഞതോടെ കോടതിയുടെ അനുമതിയോടെ അതിനു അനുവദിക്കുകയായിരുന്നു. ഭാര്യയെ തിരികെ കിട്ടുമെന്ന് കരുതി സ്റ്റേഷനിലെത്തിയ ഭർത്താവ് ആവട്ടെ തനിച്ച് വീട്ടിലേക്ക് മടങ്ങി.

 


أحدث أقدم