ഭര്‍ത്താവിനെ കുടുക്കാന്‍ 11 മാസമായ കുഞ്ഞിനെ ‘അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.


ന്യൂഡല്‍ഹി/ കുടുംബ ബന്ധങ്ങളിൽ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള തർക്കവും വഴക്കും, വാശിയും വൈരാഗ്യവും വർധിപ്പിക്കുമ്പോഴാണ് പല ദുരന്തങ്ങളും ഉണ്ടാവുന്നത്. ഡൽഹിയിൽ ഭർത്താവിനോടുള്ള കോപവും വാശിയും വർധിച്ചപ്പോൾ എങ്ങനെയും അയാളെ കുടുക്കാനായി താൻ പെറ്റ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന ‘അമ്മ തന്നെ ഒടുവിൽ അഴിക്കുള്ളിലായി.
ഭര്‍ത്താവിനെ കുടുക്കാന്‍ സ്വന്തം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെയായിരുന്നു തുണികൊണ്ട് ശ്വാസം മുട്ടിച്ച് അമ്മ കൊലപ്പെടുത്തിയത്. ജ്യോതിയെന്ന യുവതിയാണ് കൊല നടത്തിയത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഗ്രാമത്തില്‍ നിന്നുള്ള സിസി ടിവി ദൃശ്യങ്ങളും ഫോണ്‍ കോളുകളും സാക്ഷി മൊഴികളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ജ്യോതിയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്.
കുഞ്ഞിന് അസുഖം ബാധിച്ചപ്പോള്‍ ഭര്‍ത്താവ് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നില്ല. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഭര്‍ത്താവാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് വരുത്തി തീര്‍ക്കാനായി ജ്യോതി കുഞ്ഞിനെ കൊന്നതെന്ന് പൊലീസ് അറിയിച്ചു. ജ്യോതിയും ഭര്‍ത്താവ് സത്വീറും സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു
أحدث أقدم