ഇംഗ്ലണ്ടിനായി ഹാരി കെയ്ൻ സ്കോർ ചെയ്തപ്പോൾ സിമോൺ കെയറിന്റെ സെൽഫ് ഗോളും ഇംഗ്ളീഷ് പടയ്ക്ക് തുണയായി.
ഡെന്മാർക്കിനായി മിക്കേൽ ഡംസ്ഗാർഡ് ആശ്വാസ ഗോൾ നേടി.
മത്സരത്തിൽ ആദ്യം ലീഡെടുത്തത് ഡെന്മാർക്കായിരുന്നെങ്കിലും പിന്നീട് രണ്ട് ഗോളുകൾ തിരിച്ചടിച്ച് ഇംഗ്ലണ്ട് ഫൈനൽ ടിക്കറ്റെടുക്കുകയായിരുന്നു.
നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 എന്ന സ്കോറിന് സമനില വഴങ്ങിയതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. എക്സ്ട്രാ ടൈമിൽ ഇംഗ്ലീഷ് നായകൻ ഹാരി കെയ്ൻ വിജയഗോൾ നേടി.
ഫൗളിനെത്തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി ഡന്മാര്‍ക്ക് ഗോളി തടുത്തിട്ടെങ്കിലും റീബൗണ്ടിലൂടെ ഹാരി കെയ്ന്‍ ഗോളാക്കി മാറ്റുകയായിരുന്നു.
ഫൈനലില്‍ ഇറ്റലിയാണ് ഇംഗ്ളണ്ടിന്‍റെ എതിരാളികള്‍.