ഇന്ന് രാവിലെ കിടപ്പുമുറിയിലെ ജനല്‍ കമ്ബിയില്‍ ധന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടുവെന്നാണ് ഭര്‍ത്താവ് രാജേഷിന്‍്റെ മൊഴി. രണ്ട് മാസം മുമ്ബായിരുന്നു ഇരുവരുടേയും വിവാഹം. 21 വയസ്സാണ് ധന്യയ്ക്ക്. വിവാഹശേഷം രാജേഷിന്‍്റെ കുന്നത്തൂരെ വീട്ടിലായിരുന്നു ദമ്ബതികളുടെ താമസം. ഭര്‍ത്താവിന്റെ സ്ഥിരം മദ്യപാനത്തെച്ചൊല്ലി ഇരുവര്‍ക്കുമിടയില്‍ കലഹം പതിവായിരുന്നു.
ടിപ്പർ ലോറി ഡ്രൈവറാണ് രാജേഷ്. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ രാജേഷ് ലോറിയില്‍ കിടന്നുറങ്ങി. പിന്നീട് ധന്യ വിളിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തി ഭക്ഷണം കഴിച്ചു. അതിന് ശേഷം ഒരു മുറിയിലാണ് ഇരുവരും ഉണ്ടായിരുന്നതും.
രാവിലെ ഉണർന്നപ്പോൾ ഭാര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്ന രാജേഷിന്‍്റെ മൊഴി ശാസ്താംകോട്ട പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. വ്യത്യസ്ത സമുദായത്തില്‍പ്പെട്ട ഇരുവരുടെയും വിവാഹം വീട്ടുകാര്‍ ചേര്‍ന്നാണ് നടത്തിക്കൊടുത്തത്. നേരത്തെ ഒരു ജൂവലറിയില്‍ ജീവനക്കാരിയായിരുന്നു ധന്യ. എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.