കുമളി/ ആശുപത്രി അധികൃതര്‍ മരിച്ചെന്ന് കരുതി പ്ലാസ്റ്റിക് ബക്കറ്റിലാക്കി കൊടുത്ത വിട്ട ചോരക്കുഞ്ഞിനെ സംസ്‌കരിക്കാന്‍ ഒരുങ്ങുമ്പോൾ ജീവന്‍ തുടിക്കുന്നു. മാസം തികയാതെ പ്രസവിച്ച പെണ്‍കുഞ്ഞിനെ മരിച്ചു പോയെന്നു പറഞ്ഞാണ് ആശുപത്രിയില്‍ നിന്ന് കൊടുക്കുന്നത്.
കുഞ്ഞിനെ സംസ്‌കരിക്കാൻ ഒരുങ്ങുമ്പോൾ ജീവന്റെ തുടിപ്പ് കണ്ട് ബന്ധുക്കൾ കുഞ്ഞിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇപ്പോൾ തേനി മെഡിക്കല്‍ കോളെജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിയുകയാണ് കുഞ്ഞ്. കുഞ്ഞിപ്പോള്‍.
തമിഴ്‌നാട് പെരിയകുളം സ്വദേശിയായ പിളവല്‍ രാജിന്റെ ഭാര്യ ആരോഗ്യ മേരി ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. 700 ഗ്രാം മാത്രമായിരുന്നു അപ്പോൾ കുഞ്ഞിന്റെ ഭാരം. ആറാം മാസത്തിലായിരുന്നു പ്രസവം നടന്നത്.
ഞായറാഴ്ച രാവിലെ എട്ടരയോടെ ആശുപത്രി അധികൃതര്‍ പിളവല്‍ രാജിനെ കുട്ടി മരിച്ചതായി അറിയിക്കുകയായിരുന്നു. മൂടിയ ഒരു പ്ലാസ്റ്റിക് ബക്കറ്റിലാക്കി കുഞ്ഞിനെ വീട്ടിലേക്ക് അവർ കൊടുത്തുവിട്ടു. വീട്ടിലെത്തി കുഞ്ഞിനെ ബക്കറ്റില്‍ നിന്നെടുത്ത് സംസ്‌കാര ശുശ്രൂഷക്ക് ശേഷം പെട്ടി അടയ്ക്കാന്‍ തുടങ്ങുമ്പോഴാണ് കുഞ്ഞിന്റെ കൈകള്‍ ചലിക്കുന്നത്. കാണുന്നത്.