അരൂര്‍ ചന്തിരൂര്‍ കൂട്ടുങ്കലില്‍ അബ്ദുള്‍ റഹ്മാന്റെ മകള്‍ ഫാത്തിമ റെയ്ഹാന (11) യ്ക്കാണു ദാരുണമരണം സംഭവിച്ചത്.
അച്ഛനുമായി വഴക്കിട്ട ഫാത്തിമ കിടപ്പുമുറിയിലെ കട്ടിലില്‍ കയറിനിന്നു ജനലില്‍ കയര്‍ കെട്ടിയശേഷം കഴുത്തില്‍ കുടുക്കിടുകയായിരുന്നു. ഇതിനിടെ കട്ടിലിലെ കിടക്ക തെന്നിമാറുകയും ബാലന്‍സ് തെറ്റിയ കുട്ടിയുടെ കഴുത്തില്‍ കുരുക്ക് മുറുകുകയുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.