കോഴിക്കോട്: കോഴിക്കോട് വ്യാപരികളും പോലീസും തമ്മിൽ സംഘർഷം. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്ന വിഷയത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
കോഴിക്കോട് നഗരത്തിൽ എല്ലാ ദിവസവും കടകൾ തുറക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പട്ട് ജില്ലയിലെ വ്യാപാരികൾ മിഠായി തെരുവിൽ പ്രതിഷേധവുമായി എത്തി. ഇതാണ് പിന്നീട് സംഘർഷത്തിലേക്ക് നയിച്ചത്.
നേരത്തെ നഗരം കോവിഡ് ബി കാറ്റഗറിയിൽ ആയിരുന്നതിനാൽ ആഴ്ചയിൽ മൂന്ന് ദിവസം കടകൾ തുറക്കാൻ അനുമതിയുണ്ടായിരുന്നു. പുതുതായി വന്ന കണക്ക് പ്രകാരം ജില്ല സി കാറ്റഗറിയിലേക്ക് മാറിയതോടെ ഇനി ഒരു ദിവസം മാത്രമാണ് കടകൾ തുറന്ന് പ്രവർത്തിക്കാനാകുക. ഇതിനെതിരെയാണ് വ്യാപാരികൾ പ്രതിഷേധവുമായി എത്തിയത്.