സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് അടിയുടെയും ഇടിയുടെയും പൊടിപൂരം, യുവതിയുടെ പിതാവിന്റെ കാല് മരുമകൻ തല്ലിയൊടിച്ചു. വടക്കേയിന്ത്യയിലല്ല
കേരളത്തിലാണ് ഇതൊക്കെ നടക്കുന്നത്.
ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വന്ന യുവതിക്ക് രാത്രിയായാൽ യുവതിക്ക് അടിയുടെയും ഇടിയുടെയും പൊടിപൂരമാണ്. അടിയും ഇടിയും കൊണ്ട് താൻ പലപ്പോഴും തളർന്നു പോകുമെന്നും ഭക്ഷണം തരാത്തതിനാൽ തളർന്നു വീഴുമെന്നും യുവതി.
കൊച്ചിയിലെ ചക്കര പറമ്പിലാണ് സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്ക് ക്രൂര പീഡനം ഏൽക്കേണ്ടി വന്നത്. സംഭവം തിരക്കാനെത്തിയ യുവതിയുടെ പിതാവിന്റെ കാല് മരുമകൻ തല്ലിയൊടിച്ചതായും പരാതിയുണ്ട്.
കൂടുതൽ സ്വര്‍ണം നല്‍കാത്ത കാരണം പറഞ്ഞാണ് യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിക്കുന്നത്.
സ്ത്രീ പീഡനത്തിനെതിരെ സർക്കാരും ഭരണ സംവിധാനങ്ങളും ജാഗരൂകമാണെന്നു പറയുമ്പോഴാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.
കാല് തല്ലിയൊടിച്ച മരുമകൻ ഭാര്യ പിതാവിനെ ആശുപത്രിയിൽ എത്തി ഭീക്ഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
ജിക്‌സന്റെ രണ്ടാം വിവാഹമാണിത്.
ആദ്യ വിവാഹത്തിലെ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിരുന്ന വിവരം പിന്നീടാണ് യുവതി അറിയുന്നത്. ആ പെൺകുട്ടിയെ ബ്ലേഡ് ഉപയോഗിച്ച് വരയുമായിരുന്നു. അവർ ജീവനും കൊണ്ട് രക്ഷപെടുകയായിരുന്നു.
തേവര പള്ളി വികാരി നിബിന്‍ കുര്യാകോസ് മുൻകൈയെടുത്താണ് ജിക്‌സന്റെയും യുവതിയുടെയും വിവാഹം നടത്തുന്നത്. നിരന്തരമായി തുടരുന്ന പീഡനത്തെപ്പറ്റി അച്ഛനെ കണ്ടു പറഞ്ഞപ്പോൾ, അതൊക്കെ ഉണ്ടാവുമെന്നും രണ്ടാം വിവാഹമല്ലേ എന്നായിരുന്നു മറുചോദ്യമെന്നും യുവതി പറയുന്നു.
യുവതി അനുഭവിച്ചു വരുന്ന പീഡനത്തെപ്പറ്റി പരാതി കൊടുത്തിട്ടും പൊലീസ് നടപടി എടുത്തില്ല. തുടർന്ന് കമ്മീഷണര്‍ക്കും കത്ത് നല്‍കുകയുണ്ടായി. യുവതിയും ജിക്‌സണും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് രണ്ടര മാസമേ ആയിട്ടുള്ളൂ. കുട്ടിയെ ഭര്‍തൃവീട്ടില്‍ നിന്ന് കൂട്ടികൊണ്ടു വരാൻ പിതാവ് ചെല്ലുമ്പോൾ പെണ്‍കുട്ടിയുടെ കഴുത്തിന് ചുറ്റും നഖപ്പാടുകളായിരുന്നു. ചോദിച്ചപ്പോള്‍ അട്ട കടിച്ചതാണെന്നാണ് ഭര്‍ത്താവ് പറഞ്ഞത്. യുവതി ഇത് ശരിയെന്നു തലയാട്ടു. പുറത്ത് പറയരുത്, ജീവിതം പാഴാവുമെന്ന് ഭര്‍ത്താവ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതിനാൽ ആരോടും ഒന്നും പറഞ്ഞിരുന്നില്ല.
ഭയമായിരുന്നുവെന്നും യുവതി പറയുന്നു.