പ്രേമ ഡിസൂസ എന്ന വിദ്യാർഥിനിയുടെ പ്രബന്ധം അംഗീകരിക്കാൻ അനിത 16,800 രൂപ ആവശ്യപ്പെടുകയായിരുന്നു. 2012ലാണു സംഭവം. ഇതേക്കുറിച്ച് ലോകായുക്തക്കു പരാതി നൽകിയ വിദ്യാർത്ഥി ലോകായുക്ത നിർദേശിച്ചതനുസരിച്ച് 5,000 രൂപ കൈമാറി. പിന്നാലെ പരിശോധന നടത്തിയ ലോകായുക്ത പൊലീസ് പണം കണ്ടെത്തുകയും അനിതയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അഴിമതി വിരുദ്ധ നിയമ വകുപ്പുകൾ പ്രകാരം 3 വർഷം, 2 വർഷം എന്നിങ്ങനെ തടവും മൊത്തം 30,000 രൂപ പിഴയുമാണ് വിധിച്ചത്. തടവ് ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി പറഞ്ഞു.