കണ്ണൂർ : . കേരളത്തില്‍ നിന്നും പഴനിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയ മലയാളി വീട്ടമ്മയാണ് പീഡനത്തിനിരയായത്. സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ കുപ്പി കയറ്റുകയടക്കം മാരക പീഡനമാണ് നാല്‍പ്പതുകാരിയായ വീട്ടമ്മയ്ക്ക് ഏല്‍ക്കേണ്ടിവന്നത്. ഭക്ഷണം വാങ്ങാന്‍ ഹോട്ടലിലേക്ക് പോയ ഭര്‍ത്താവിനെ കാത്ത് നില്‍ക്കവെയാണ് ഇവരെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുന്നത്.
പാലക്കാടു നിന്നും തീവണ്ടിയിലാണ് ഇവര്‍ പഴനിയിലെത്തിയത്. അവിടെ എത്തിയ ശേഷം സന്ധ്യയോടെ സ്ത്രീയെ റോഡരികില്‍ നിര്‍ത്തി ഭര്‍ത്താവ് എതിര്‍വശത്തെ കടയില്‍ ഭക്ഷണം വാങ്ങാന്‍ പോയപ്പോഴായിരുന്നു മൂന്നംഗ സംഘമെത്തി സ്ത്രീയെ സമീപത്തെ ലോഡ്ജിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. വിവരമറിഞ്ഞ് എത്തിയ തന്നെ മദ്യപാനിയായി ചിത്രീകരിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് രാത്രി മുഴുവന്‍ ഭാര്യയെ പീഡിപ്പിച്ചതായി ഭര്‍ത്താവ് പറയുന്നു. ലോഡ്ജ് ഉടമയും ഗുണ്ടകളും ചേര്‍ന്നുതന്നെ മര്‍ദിച്ച് ഓടിച്ചതായും ഇദ്ദേഹം പറഞ്ഞു.
പിറ്റേന്ന് രാവിലെയാണ് സ്ത്രീ ഇവിടെ നിന്നും രക്ഷപ്പെട്ടത്. തുടര്‍ന്ന് ദമ്പതികള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ലെന്നും തങ്ങളെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും ഇവര്‍ പറയുന്നു. പേടി കാരണം തങ്ങള്‍ കേരളത്തിലേക്ക് മടങ്ങി. ഇവിടെ എത്തിയ ശേഷവും പേടി മാറിയിരുന്നില്ല. അതിനാല്‍ തന്നെ ഇക്കാര്യങ്ങളൊന്നും ആരോടും പറയാതെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. എന്നാല്‍ ആരോഗ്യനില വഷളായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചിട്ടും പൊലീസ് എത്തുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. കണ്ണൂര്‍ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളെജിലാണ് വീട്ടമ്മ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.