ഇക്കഴിഞ്ഞ ശനിയാഴ്ച മോഹനനും കുടുംബവും നെടുങ്കണ്ടത്തെ ക്ഷേത്രത്തിലേയ്ക്ക് പോകവെ പെരുവന്താനം മുറിഞ്ഞപുഴയ്ക്ക് സമീപം വളഞ്ഞാംകാനത്തുവച്ച് അഡീഷണൽ എസ്.ഐ. രാജേഷിന്റെ നേതൃത്വത്തിൽ വാഹനം തടയുകയായിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചാണ് വാഹനം തടഞ്ഞത്. പീരുമേട് പൊലീസ് സ്റ്റേഷന്റെ പരിധിയിൽ കടന്നാണ് പെരുവന്താനം പൊലീസ് പിഴയിട്ടതെന്നും ആക്ഷേപമുണ്ട്.
സ്ത്രീകളടക്കം അഞ്ചുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരുടെയും വിലാസം എഴുതിയെടുത്തെങ്കിലും കേസെടുക്കില്ലെന്നാണ് അറിയിച്ചത്. എന്നാൽ അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തിയ മോഹനനോട് കേസ് കോടതിയിലേയ്ക്ക് അയച്ചെന്നും ആളൊന്നിന് 3500രൂപ വീതം 17500രൂപ കോടതിയിൽ അടച്ചാൽ മതിയെന്നും പറഞ്ഞു.
റബ്ബർ തോട്ടത്തിലെ തൊഴിലാളിയായ മോഹനൻ 17500രൂപ അടയ്ക്കാന് മാര്ഗമില്ലാതെ വിഷമിക്കുകയാണ്. സാമൂഹ്യ അകലം പാലിയ്ക്കാതെ ലോക്ഡൗണ് ദിവസം യാത്ര ചെയ്തതിനാണ് കേസെടുത്തതെന്ന് ഇന്‌സ്‌പെക്ടര് ജയപ്രകാശ് അറിയിച്ചു.