കേരളം കണ്ട നരഭോജിയായ മുഖ്യമന്ത്രി, മനുഷ്യന്‍റെ കരൾ കൊത്തിവലിക്കുന്ന കഴുകൻ, മരണത്തിന്റെ വ്യാപാരി, മാവോയിസ്റ്റ് ലഘുലേഖ.


കേരളം കണ്ട നരഭോജിയായ മുഖ്യമന്ത്രി, മനുഷ്യന്‍റെ കരൾ കൊത്തിവലിക്കുന്ന കഴുകൻ, മരണത്തിന്റെ വ്യാപാരി, മാവോയിസ്റ്റ് ലഘുലേഖ.
വയനാട് ജില്ലയിലെ വെള്ളമുണ്ടയിൽ തൊണ്ടര്‍നാട് പെരിഞ്ചേരിമലയില്‍ ആയുധധാരികളായ മാവോവാദികളെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ഈ ലഘുലേഖകള്‍ വിതരണം ചെയ്തത് കേരളം കണ്ട നരഭോജിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും, മനുഷ്യന്‍റെ കരൾ കൊത്തിവലിക്കുന്ന കഴുകാനാണെന്നും, മരണത്തിന്റെ വ്യാപാരിയാണെ ന്നും, മാവോയിസ്റ്റ് ലഘുലേഖ. വയനാട് ജില്ലയിലെ വെള്ളമുണ്ടയിൽ തൊണ്ടര്‍നാട് പെരിഞ്ചേരിമലയില്‍ ആയുധധാരികളായ മാവോവാദികളെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ഈ ലഘുലേഖകള്‍ വിതരണം ചെയ്തത്. സംഭവത്തില്‍ കേസെടുത്ത തൊണ്ടര്‍നാട് പൊലീസ് മാവോയിസ്റ്റ് ലഘുലേഖ പ്രചരിപ്പിച്ച സംഘത്തിനായി പൊലീസ് അന്വേഷണം നടത്തി വരുകയാണ്.

‘മിസ്റ്റർ പിണറായി വിജയൻ, നിങ്ങൾ കേരളം കണ്ട ഏറ്റവും നരഭോജിയായ മുഖ്യമന്ത്രിയാണ്. നിങ്ങളെയിനി സോഷ്യൽ ഫാസിസ്റ്റ് എന്നോ മുണ്ടുടുത്ത മോദിയെന്നോ ആരും വിളിക്കില്ല. നിങ്ങൾ മനുഷ്യന്‍റെ കരൾ കൊത്തിവലിക്കുന്ന കഴുകനാണ്. മരണത്തിന്‍റെ വ്യാപാരിയാണ്’- ഇങ്ങനെയാണ് ലഘുലേഖയിലെ വരികൾ.



തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് പെരിഞ്ചേരിമല ആദിവാസി കോളനിയില്‍ നാലംഗ സായുധ സംഘം എത്തിയിരിക്കുന്നത്. ഈ വിവരം നാട്ടുകാര്‍ തന്നെയാണ് പൊലീസിൽ അറിയിക്കുകയായിരുന്നു. സിപിഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് ലഘുലേഖ വിതരണം ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ പരാമർശങ്ങളും വിമർശനങ്ങളുമാണ് ലഘുലേഖയിലു ള്ളത്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും, അടങ്ങുന്ന ആയുധധാരികളായ സംഘം കോളനിയിലെ രണ്ട് വീടുകളില്‍ കയറി മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയുമായിരുന്നു. പരിസരത്തെ ഇലക്‌ട്രിക് പോസ്റ്റുകളില്‍ അവർ പോസ്റ്ററുകള്‍ പതിച്ച ശേഷം കാട്ടിലേക്ക് മടങ്ങുകയാണ് ഉണ്ടായത്.

ഇതിനിടെ സിപിഐ മാവോയിസ്റ്റ് നേതാക്കളായ ചന്ദ്രു, ജയണ്ണ, സുന്ദരി, ലതി എന്നിവരാണ് കോളനിയിലെത്തിയതെന്നാണ് കരുതുന്നത്. . പോലീസിലെ തണ്ടര്‍ബോള്‍ട്ട് സംഘം സ്ഥലത്തെത്തി കോളനി നിവാസികളിൽനിന്ന് നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായി. സംഘത്തിനായി പ്രദേശത്ത് തണ്ടർബോൾട്ട് പരിശോധന നടത്തി വരുകയാണ്.

Previous Post Next Post