തിരുവനന്തപുരം: ഫയര്‍ഫോഴ്സ് മേധാവി ബി.സന്ധ്യക്ക് ഡിജിപിയായി സ്ഥാനക്കയറ്റം. ഡിജിപിയായാലും ഫയർഫോഴ്സ് മേധാവിയായി തുടരും. സന്ധ്യക്ക് ഡിജിപി റാങ്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി അനില്‍കാന്ത് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.
ഋഷിരാജ് സിങ് വിരമിച്ച ഒഴിവിൽ ആണ് ബി.സന്ധ്യക്ക് ഡിജിപി പദവി നൽകി സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് സന്ധ്യ.
സംസ്ഥാന പോലീസിൽ ഡിജിപി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ് ബി.സന്ധ്യ.
ആർ.ശ്രീലേഖയാണ് സംസ്ഥാന പോലീസിലെ ആദ്യ വനിത ഡിജിപി.
സംസ്ഥാനത്തിന് 4 ഡിജിപി കേഡർ തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്. അനിൽ കാന്ത്, ടോമിൻ തച്ചങ്കരി, സു സുധേഷ് കുമാർ എന്നിവർക്കാണ് സന്ധ്യയെ കൂടാതെ ഡിജിപി റാങ്കുള്ളത്.
കോട്ടയം പാലാ സ്വദേശിനിയാണ് സന്ധ്യ.