ജോവാൻ മധുമല
വണ്ടിപ്പെരിയാർ നെല്ലിമാല എസ്റ്റേറ്റിൽ താമസിക്കുന്ന സ്ത്രീയുടെ കണ്ണിൽ മുളകുപൊടി തുകിയാണ് കഴുത്തിൽ കിടന്ന മാലപൊട്ടിച്ചത്..
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ വ്യാഴാഴ്ച വെളുപ്പിനെ അഞ്ചുമണിയോടുകൂടി വീട്ടിൽനിന്നും കതക് തുറന്ന് വെളിയിൽ ചന്ദ്രിക എന്ന സ്ത്രീയുടെ വീടിന് സമീപം താമസിക്കുന്ന മുനിയസ്വാമി എന്നയാൾ കതകിനു സൈഡിൽ ഒളിഞ്ഞു നിൽക്കുകയും കണ്ണിൽ മുളകുപൊടി തുകുകയും ചെയ്തു. തുടർന്ന് രണ്ട് പവൻ വരുന്ന മാല പൊട്ടിച്ചു ഓടുകയും ആയിരുന്നു.
ഈ സമയം വീട്ടിൽ മാറ്റാരുമില്ലാതിരുന്നതിനൽ ചന്ദ്രിക അടുത്ത വീട്ടുകാരെ വിവരമറിയിച്ചു എങ്കിലും മോഷ്ടാവ് കടന്നു കളഞ്ഞിരുന്നു.
തുടർന്ന് വീട്ടമ്മാ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സംശയാതീതമായി കണ്ട മുഴുവനാളുകളെയും ചോദ്യംചെയ്യലിൽ ഒടുവിലാണ് എസ്റ്റേറ്റിൽ തന്നെ താമസിക്കുന്ന മുനിസ്വാമി 45 നെ മണിക്കൂറുകൾക്കകം പിടികൂടിയത്.
പിന്നീട് ഇയാളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ റ്റി ടി സുനിൽകുമാർ സബ് ഇൻസ്പെക്ടർ വിനോദ് കുമാർ സി പി ഒ
എസാക്കിമുത്തു, അജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.