തായ്‌ലൻഡ് : നടി നിദ പച്ചരവീരാപോങ്കിനെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തായ്‌ലൻഡ് നടിക്ക് 37 വയസായിരുന്നു.സ്പീഡ് ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെ നദിയിലേക്ക് വീണ താരത്തിന്റെ മൃതദേഹം ഏറെ തിരിച്ചലിന് ഒടുവിലാണ് കണ്ടെത്തിയത്. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
പേഴ്‌സണല്‍ മനേജരടക്കം അഞ്ച് പേര്‍ക്കൊപ്പമാണ് ചാവോ ഫ്രായ നദിയില്‍ നിദ പച്ചരവീരാപോങ്ക് ബോട്ട് യാത്ര നടത്തിയത്. ബോട്ടില്‍ നിന്ന് അബദ്ധത്തില്‍ നടി വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണാണ് സഹയാത്രികള്‍ പറയുന്നത്. വ്യാഴാഴ്ചയാണ് നദിയില്‍ വീണ് താരത്തെ കാണാതാവുന്നത്. തുടര്‍ന്ന് രണ്ട് ദിവസത്തെ തിരച്ചിലിന് ഒടുവില്‍ ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. അതിനിടെ നിദയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.
സ്പീഡ് ബോട്ടിന് ലൈസന്‍സ് ഇല്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിദ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് സഹയാത്രികര്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇരുപത് വര്‍ഷത്തോളമായി തായ്‌ലന്റിലെ വിനോദ രംഗത്ത് പ്രവര്‍ത്തിക്കുകയാണ് നിദ. ദ ഫോളന്‍ ലീഫ് എന്ന ടെലിവിഷന്‍ ഡ്രാമയിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.