പാമ്പാടിക്ക് സമീപം കങ്ങഴയിൽ യാത്രക്കാരനെ ആക്രമിച്ച ശേഷം അയ്യായിരം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയും ഭാര്യയും പോലീസിനെ ആക്രമിച്ചു പ്രതികൾ റിമാൻഡിൽ



കറുകച്ചാല്‍: കങ്ങഴ മുണ്ടത്താനത്ത് യാത്രക്കാരനെ ആക്രമിച്ച ശേഷം അയ്യായിരം രൂപ തട്ടിയെടുത്തു. കേസ് അന്വേഷിക്കാനെത്തിയ പോലീസുകാരെ പ്രതിയും ഭാര്യയും ചേര്‍ന്ന ആക്രമിച്ചു. കറുകച്ചാല്‍ സ്റ്റേഷനിലെ മൂന്നു പോലീസുകാര്‍ പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തില്‍ താഴത്തുവടകര വെള്ളറക്കുന്ന് ചാരുപറമ്പില്‍ ബിജു (50) ഭാര്യ മഞ്ജു (46) എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുണ്ടത്താനം പൂതുക്കുഴിയില്‍ പ്രസാദി (65) നെയാണ് ആക്രമിച്ച് പണം തട്ടിയെടുത്തത്. ചൊവ്വാഴ്ച രാത്രി ഒന്‍പതിന് മുണ്ടത്താനത്തായിരുന്നു സംഭവം. ഓട്ടോറിക്ഷയില്‍് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രസാദ്. മറ്റൊരു ഓട്ടോറിക്ഷയിലെത്തിയ ബിജു പ്രസാദിന്റെ ഓട്ടോ തടഞ്ഞു നിര്‍ത്തിയ ശേഷം ആക്രമിക്കുകയും പണമടങ്ങിയ പഴ്‌സ് തട്ടിയെടുത്ത ശേഷം രക്ഷപെടുകയായിരുന്നു. പരിക്കേറ്റ പ്രസാദാനെ നാട്ടുകാര്‍ ചേര്‍ന്ന് ശേഷം പാമ്പാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒന്‍പതരയോടെ കറുകച്ചാല്‍ പോലീസ് ബിജുവിന്റെ വീട്ടിലെത്തി. ഓടിരക്ഷപെടാന്‍ ശ്രമിച്ച ബിജുവിനെ പിടികൂടുന്നതിനിടയില്‍ സി.പി.ഒ. വിനീത് ആര്‍.നായരുടെ കൈയ്യില്‍ കടിച്ചു. മറ്റുള്ള പോലീസുകാര്‍ ചേര്‍ന്ന് ബിജുവിനെ കീഴടക്കി. പട്ടിക കഷണവുമായെത്തിയ മഞ്ജു സി.പി.ഒമാരായ പി.ടി.ബിജുലാല്‍, ബിബിന്‍ ബാലചന്ദ്രന്‍ എന്നിവരെയും ആക്രമിച്ചു. വീണ്ടും രക്ഷപെടാന്‍ ശ്രമിച്ച ബിജുവിനെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി. പോലീനെ ആക്രമിച്ചതിന് മഞ്ജുവിനെതിരെ മണിമല പോലീസും പ്രസാദിനെ ആക്രമിച്ച് പണം തട്ടിയതിന് കറുകച്ചാല്‍ പോലീസും കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
Previous Post Next Post