പ്രായപൂർത്തിയാകാത്ത 6 ആൺകുട്ടികൾ ചേർന്ന് 2 പെൺകുട്ടികളെകൂട്ടബലാത്സംഗത്തിന് ഇരയാക്കി.മൊബൈലിൽ അശ്ലീല വീഡിയോ കണ്ടാണ് പെൺകുട്ടികളെ ബലാത്സംഗം ചെയ്തതെന്ന് ആൺകുട്ടികൾ


ഷേഖ്പുര (ബിഹാർ) / പ്രായപൂർത്തിയാകാത്ത 6 ആൺകുട്ടികൾ ചേർന്ന് 2 പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മൊബൈലിൽ ലൈംഗികച്ചുവയുള്ള വീഡിയോകൾ കണ്ടശേഷമാണ് 6 ആൺകുട്ടികൾ ഈ കുറ്റകൃത്യം ചെയ്തത് എന്നതാണ് സംഭവത്തിൽ ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം. സംഭവം ബന്ധുക്കളെയും പൊലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്. ബിഹാറിലെ ഷേഖ്പുര ജില്ലയിൽ നിന്നാണ് ഇത്തരമൊരു ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബാർബിഗ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും രണ്ട് കുട്ടികളെ പോലീസ് പിടികൂടുകയും ചെയ്തിരിക്കുകയാണ്. മൊബൈലിൽ അശ്ലീല വീഡിയോ കണ്ടാണ് പെൺകുട്ടികളെ ബലാത്സംഗം ചെയ്തതെന്ന് ആൺകുട്ടികൾ പൊലീസിനോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സർക്കാർ സ്‌കൂളിലെ ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാർഥിനികളാണ് കൂട്ടബലാത്സംഗത്തിനിരയാ യിരിക്കുന്നത്. മൂന്ന് പ്രതികൾ ആറാം ക്ലാസ് വിദ്യാർത്ഥികളും, മറ്റുള്ളവർ ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്നവരുമാണ്.
പ്രതികളും ഇരയായ പെൺകുട്ടികളും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്. പ്രതികളിലൊരാൾ പെൺകുട്ടിയുടെ അയൽവാസിയാണ്. ഇരയായ പെൺകുട്ടിയുടെ വീട്ടുകാർ ആണ് രണ്ട് ആൺകുട്ടികളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുന്നത്. അന്വേഷണത്തിൽ, മൊബൈലിൽ അശ്ലീല വീഡിയോകൾ കണ്ടതായും പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്തതായും ആൺകുട്ടികൾ പോലീസിനോട് സമ്മതിച്ചു. മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തി വരുന്നു.
തിങ്കളാഴ്ച വൈകുന്നേരം പെൺകുട്ടികൾ പച്ചക്കറി വിളവെടുക്കാൻ പാടത്ത് പോയ സമയത്താണ് സംഭവമെന്ന് ബാർബിഗ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ജയശങ്കർ മിശ്ര പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരിക്കുന്നു. പെൺകുട്ടികൾ കരയാൻ തുടങ്ങിയപ്പോൾ ആൺകുട്ടികൾ കുറച്ച് പണം അവർക്ക് നൽകുകയും സംഭവം ആരെയും അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ഉണ്ടായി. മകൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അവൾ കരയുകയായിരുന്നെന്ന് പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടിയുടെ മുത്തശ്ശി പറഞ്ഞു. ചോദിച്ചപ്പോൾ നടന്ന സംഭവം മുഴുവൻ കുട്ടി പറയുകയായിരുന്നു. ഇരകളെ വൈദ്യപരിശോധനയ്ക്കായി ഷേഖ്പുരയിലേക്ക് അയച്ചിട്ടുണ്ടെന്നും അറസ്റ്റിലായ രണ്ട് ആൺകുട്ടികളെയും കോടതിയിൽ ഹാജരാക്കുമെന്നും ജയശങ്കർ മിശ്ര പറയുകയുണ്ടായി.
പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ മൊബൈലിൽ അശ്ലീല വീഡിയോകൾ കണ്ട ശേഷം 8 വയസ്സുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവം ഛത്തീസ്ഗഡിലെ അംബികാപൂരിൽ നിന്നും ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ആൺകുട്ടികൾ 6 മുതൽ 13 വയസ്സ് വരെ പ്രായമുള്ളവരാണ് എന്നതാണ് ശ്രദ്ധേയം. ഓൺലൈൻ പഠനത്തിന് സഹായിക്കുന്നതിനായി ബന്ധുക്കൾ ആൺകുട്ടികൾക്ക് വാങ്ങി നൽകിയ മൊബൈൽ ഫോണുകൾ കുട്ടികൾ ദുരുപയോഗം ചെയ്യുകയായിരുന്നു എന്നാണു പോലീസ് പറഞ്ഞിരിക്കുന്നത്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ സ്കൂൾ കുട്ടികൾ പഠനം തുടരാൻ ഓൺലൈൻ ക്ലാസുകളെ ആണ് ആശ്രയിച്ചത്. ഓൺലൈൻ ക്ലാസുകൾ വ്യാപകമായതോടെ സ്വാഭാവികമായും കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗവും വര്ധിക്കുകയായിരുന്നു. കൗമാരക്കാരുടെ കൈവശം യാതൊരു നിയന്ത്രണവുമില്ലാതെ മൊബൈൽ ഫോൺ ലഭ്യമായതിന്റെ ദോഷഫലങ്ങൾ വിവിധ സംഭവങ്ങളിലൂടെ പുറത്ത് വരുകയാണ്. മുതിർന്നവർക്ക് മാത്രമുള്ള അശ്ലീല വീഡിയോ ലിങ്കുകളും വെബ്‌സൈറ്റുകളും എളുപ്പത്തിൽ കുട്ടികൾക്കും ലഭ്യമാകുന്നത് ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നു എന്നതാണ് ഈ സംഭവങ്ങൾ സാക്ഷ്യം പറയുന്നത്.
Previous Post Next Post