ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന, ചേർത്തല സ്വദേശിയായ ഭർത്താവിനെ ശുശ്രൂഷിക്കാനെത്തിയ ഭാര്യ, മറ്റൊരു രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവാവിനൊപ്പം ഒളിച്ചോടിയതായി പരാതി. ഭർത്താവിന്റെ പണവുമാണ് ഇരുവരും കടന്നു കളഞ്ഞത്. 44 കാരിയായ തന്റെ ഭാര്യ, ചികിത്സക്കായി ബന്ധുക്കള്‍ നല്‍കിയ പണം ഉള്‍പ്പെടെ എടുത്തു കൊണ്ടാണ് യുവാവിനൊപ്പം ഒളിച്ചോടിയതെന്ന് കാണിച്ച് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന, 58 കാരന്റെ ഭാര്യയാണ് ഒളിച്ചോടിയത്. ഇയാള്‍ അള്‍സര്‍ ബാധിച്ച് ജനുവരി 17 മുതല്‍ 26 വരെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇയാളെ പരിചരിക്കാനായി ഭാര്യയും ഇവിടെയുണ്ടായിരുന്നു. ഈ സമയം, ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന മറ്റൊരു രോഗിയുടെ കൂടെയുണ്ടായിരുന്ന യുവാവുമായി ഭാര്യ അടുത്തു. പരിചയം പ്രണയമായി മാറി. ഒളിച്ചോടാന്‍ ഇരുവരും തീരുമാനിച്ചു. 26ന് ഭര്‍ത്താവിനെ വാര്‍ഡിലേക്കു മാറ്റിയ ശേഷമാണ് വീട്ടമ്മ യുവാവുമൊത്ത് ഒളിച്ചോടിയത്. നാട്ടില്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണം ഇവര്‍ പിന്‍വലിച്ചെന്നും ചികിത്സക്കായി ബന്ധുക്കള്‍ നല്‍കിയ പണം തട്ടിയെടുത്തതെന്നും ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭർത്താവിനെ ശുശ്രൂഷിക്കാനെത്തിയ ഭാര്യ, മറ്റൊരു രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവാവിനൊപ്പം ഒളിച്ചോടിയതായി പരാതി.
Jowan Madhumala
0