പൊള്ളലേറ്റ ക്യാൻസർ രോഗിയായ കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് ദാരുണാന്ത്യം. മാനിടംകുഴി ചക്കാലയില്‍ ലൂസി ഈപ്പനാണ് (47) മരിച്ചത്.
മുറിയില്‍ ഒപ്പം കിടന്ന 19 വയസ്സുകരാനായ ബുദ്ധിമാന്ദ്യമുള്ള മകന്‍ തീപ്പെട്ടി ഉരച്ചപ്പോഴാണ് അബന്ധത്തിൽ തീ പടരാൻ കാരണമെന്നു പൊലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ബുദ്ധിമാന്ദ്യമുള്ള മൂന്നാമത്തെ മകന്‍ ജോമോന്‍ ഉറങ്ങിയ ശേഷമാണ് താന്‍ ഉറങ്ങാറുള്ളതെന്നും എന്നാൽ ഞായറാഴ്ച നേരത്തെ ഉറങ്ങിപ്പോയെന്നും ലൂസി മരിക്കുന്നതിനു മുന്‍പ് പൊലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്.
രാത്രിയിൽ ധരിച്ചിരുന്ന നൈറ്റിയില്‍ തീ പടര്‍ന്നതോടെ എണീറ്റെങ്കിലും ശരീരത്തില്‍ 60 ശതമാനത്തോളം പൊള്ളലേറ്റു.
അടുത്ത മുറിയിലുണ്ടായിരുന്ന മറ്റു മക്കള്‍ അയല്‍വാസികളെ വിളിച്ചു വരുത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ ചികിത്സയിരിക്കേ ഇന്നലെ മരിച്ചു.
നാലു മക്കളുള്ള ഇവരുടെ ഭര്‍ത്താവ് ഈപ്പന്‍ വീട്ടിലെത്താറില്ലെന്നും പൊലീസ് അറിയിച്ചു.
ഭിന്നശേഷിക്കാരനായ ജോമോൻ്റ ചികിത്സാ വിവരങ്ങളും, ഡോക്ടര്‍മാരുടെ പരിശോധനാ സര്‍ട്ടിഫിക്കറ്റുകളും കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
കോടതിയുടെ നിര്‍ദേശ പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
മറ്റു മക്കള്‍: ജെയസണ്‍ ജോയ്സ് ജോബി .