പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രീയ പ്രചാരണ ആയുധമാക്കുകയാണ്.
ജനപിന്തുണയുണ്ടെന്ന് വരുത്താനുള്ള പബ്ലിക്ക് റിലേഷൻസ് പരിപാടിയുടെ ഭാഗമാണ് ഈ സന്ദർശനം. പ്രധാനമന്ത്രിയുടെ പേരിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
എല്ലാ മുഖ്യമന്ത്രിമാരോടും പ്രധാനമന്ത്രിക്ക് ഒരേ സമീപനമാണ് ഉള്ളത്. കെ റെയിലിനു കേന്ദ്രം ഒരു അനുമതിയും നൽകിയിട്ടില്ല.
പെട്ടെന്ന് അനുമതി നൽകേണ്ട തരം പദ്ധതിയല്ല ഇത്. ഈ പദ്ധതിക്ക്
ഇങ്ങനെ പോയി അനുമതി വാങ്ങാനാവില്ല.
കെ റെയിലിനു
പ്രധാനമന്ത്രിയുടെ പിന്തുണ ഉണ്ടെന്ന് വ്യാജ പ്രചാരണം പിണറായി നടത്തുന്നത്. റെയിൽവേ മന്ത്രിയോട് സംസാരിക്കാം എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഡീൽ ഉണ്ടെന്ന് പറഞ്ഞു കോൺഗ്രസ് കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണ്.
ഉപജാപവും ഇടനിലക്കാരും മൻമോഹൻ സിങ്ങിൻ്റെ കാലം കൊണ്ട് അവസാനിച്ചു.
യു ഡി എഫിൻ്റെ അപക്വസമീപനത്തിൻ്റെ തെളിവാണ് ഡൽഹിയിലെ സമരമെന്നും സുരേന്ദ്രൻ ആലപ്പുഴയിൽ പറഞ്ഞു.