മുംബൈ/ പേടിഎമ്മിന്റെ പേയ്മെന്റ് ബാങ്കിൽ പുതിയ ഉപഭോക്താക്കളെ ഇനി ചേർക്കരുതെന്ന് റിസർവ് ബാങ്കിന്റെ ഉത്തരവ്. ഓഡിറ്റ് നടത്താൻ പ്രത്യേകം കമ്പനിയെ ചുമതലപ്പെടുത്തണമെന്ന നിർദേശവും പേടിഎമ്മിനു റിസർവ് ബാങ്ക് നൽകിയിട്ടുണ്ട്. ഓഡിറ്റ് റിപ്പോർട്ട് ആർബിഐ വിലയിരുത്തിയശേഷം തുടർ നടപടി സ്വീകരിക്കും എന്നാണ് ആർബിഐ വ്യക്തമാക്കിയിട്ടുള്ളത്.
1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിന്റെ സെക്ഷൻ 35 എ പ്രകാരം ആണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടി. 2017 മേയ് 23നാണ് പേടിഎം പേയ്മെന്റ് ബാങ്ക് പ്രവർത്തനം ആരംഭിക്കുന്നത്. 2015ലാണ് പേമെന്റ് ബാങ്കായി ഉയർത്താനുള്ള പ്രാഥമിക അനുമതി ആർബിഐ നൽകുന്നത്. ഇതിനകം 926 ദശലക്ഷത്തിലധികം യുപിഐ ഇടപാടുകള്‍ നേടുന്ന രാജ്യത്തെ യുപിഐ ഗുണഭോക്തൃ ബാങ്കായി പേടിഎം പേയ്മെന്റ് ബാങ്ക് മാറിയിരുന്നു.