ദളിത് ക്രൈസ്തവരെ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്താൻ ബിൽ പാസ്സാക്കണം തോമസ് ചാഴികാടൻ എംപി




ന്യൂഡൽഹി: ദളിത് ക്രൈസ്തവരെ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്താൻ 1950ലെ ഭരണഘടന (പട്ടികജാതി) ഉത്തരവും , 1967ലെ ഭരണഘടന (പട്ടികവർഗം) (ഉത്തർപ്രദേശ്) ഉത്തരവും പാസ്സാക്കുന്നതോടൊപ്പം, ഇന്ത്യയിലെ ഇനിയും പട്ടികജാതി വിഭാഗത്തിൽ ഉൾപെടുത്താത്ത എല്ലാവിഭാഗങ്ങളെയും ഉൾപ്പെടുത്തി ദളിത് ക്രൈസ്തവർ ഉൾപ്പെടെയുള്ളവർക്ക് പട്ടികജാതി സംവരണം ഏർപ്പെടുത്താൻ സമഗ്രമായ ബിൽ പാർലമെൻറിൽ പാസ്സാക്കണമെന്ന് തോമസ് ചാഴികാടൻ എം പി ആവശ്യപെട്ടു. 

 2022ലെ ഭരണഘടന (പട്ടികവർഗ്ഗ) (ഉത്തർപ്രദേശ്‌) ഉത്തരവ് ഭേദഗതി ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംപി.

ഇന്ത്യയിലെ 2.40 കോടി ക്രിസ്ത്യാനികളിൽ 1.90 കോടിയും (70%) ദളിത് ക്രിസ്ത്യാനികളാണ്. ഇഷ്ടമുള്ള മതം തെരഞ്ഞെടുത്തത് കൊണ്ട് മാത്രം ദളിത്ക്രിസ്ത്യാനികൾക്ക് സംവരണത്തിന്റെ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നു. ന്യൂനപക്ഷം എന്ന നിലയിൽ ദളിത് ക്രിസ്ത്യാനികൾ വിവേചനവും മനുഷ്യാവകാശ ലംഘനവും നേരിടുന്നത് ആശങ്കാജനകമാണെന്നും ചാഴിക്കാടൻ ചൂണ്ടിക്കാട്ടി.



Previous Post Next Post