അടിമാലി : അടിമാലി സ്വദേശികളായ നിരവധി പേരിൽ നിന്ന് പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അടിമാലി സ്വദേശി അടക്കം 4 പേർ പിടിയിലായി .പൊളിഞ്ഞ പാലം ജാതിതോട്ടം പുറപ്പാറ എൽദോസിന്റെ ഭാര്യ സരിത, കോട്ടയം പട്ടിത്താനം സ്വദേശി ചെരുവിൽ വീട്ടിൽ ജയകുമാർ എന്നിവരാണ് അറസ്റ്റിലായത് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. 10 മാസം കൊണ്ട് പണം ഇരട്ടിപ്പിച്ചു തരാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്
ഇടുക്കി എഎസ് പി രാജ് പ്രസാദിന്റെ നിർദ്ദേശപ്രകാരം അടിമാലി പോലീസ് നടത്തിയ അന്വേഷണത്തിലാണ് അടിമാലി പൊളിഞ്ഞ പാലം സ്വദേശിയായ യുവതി ഉൾപ്പെടെയുള്ള പ്രതികളെ പിടികൂടിയത് ഇതിൽ ജയകുമാർ കോട്ടയം ജില്ലയിൽ സമാന തട്ടിപ്പ് കേസ് ഉള്ളതായും കണ്ടെത്തിയിട്ടുണ്ട് പണം ഇരട്ടിപ്പിക്കാൻ നൽകാമെന്ന് പറഞ്ഞ് കബളിപ്പിക്കപ്പെട്ട അടിമാലി സ്വദേശികളായ അഞ്ച് പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത് അടിമാലി പോലീസ് അബ്ദുൽ ഗനി പറഞ്ഞു
സബ് ഇൻസ്പെക്ടർമാരായ റ്റി പി ജൂഡി നൗഷാദ്, അബ്ബാസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത് സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിൽ പ്രതികൾ സമാനമായി തട്ടിപ്പുകേസുകൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി