'ഇതിലും നല്ലത് പാകിസ്ഥാനിൽ അണുബോംബിടുന്നത്, ഞാൻ ഞെട്ടലിലാണ്'; വിവാദ പ്രസ്താവനയുമായി ഇമ്രാൻ ഖാൻ


ഇസ്ലാമാബാദ്: രാജ്യത്തിൻ്റെ നിയന്ത്രണം കള്ളന്മാരുടെ കൈകളിൽ ഏൽപ്പിക്കുന്നതിനേക്കൾ നല്ലത് പകിസ്ഥാനിൽ അണുബോംബിടുന്നതാണെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ബനിഗലയിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തിൻ്റെ അധികാരം കള്ളന്മാരുടെ കൈകളിലേക്ക് എത്തിയതിൻ്റെ ഞെട്ടലിലാണ് ഞാൻ. രാജ്യത്തിൻ്റെ ഭരണസംവിധാനവും നീതിന്യായ വ്യവസ്ഥയും താറുമാറാക്കിയ ഇവരുടെ കൈകളിലേക്ക് ഭരണം എത്തുന്നതിനേക്കാൾ നല്ലത് രാജ്യത്ത് അണുബോംബ് വർഷിക്കുന്നതാണ്. ഇവർ നടത്തിയ അഴിമതികളെക്കുറിച്ച് അന്വേഷിക്കാൻ കൂട്ടുപ്രതിയല്ലാത്ത ഏതെങ്കിലും ഒരു ഒദ്യോഗസ്ഥൻ എങ്കിലും രാജ്യത്ത് ശേഷിക്കുന്നുണ്ടോ എന്നും ഇമ്രാൻ ചോദിച്ചു.പാകിസ്ഥാൻ്റെ മുൻ ഭരണാധികാരികൾ നടത്തിയ അഴിമതിയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചെങ്കിലും അക്കാര്യത്തിൽ അന്വേഷണം നടത്താതെ സ്വന്തം സർക്കാരിൻ്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് പാക് പ്രധാനമന്ത്രി പദവിയിലിരിക്കെ തനിക്ക് ലഭിച്ച ഉപദേശമെന്ന് ഇമ്രാൻ വ്യക്തമാക്കിയതായി ദി ന്യൂസ് ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്തു. മെയ് ഇരുപതിന് പിടിഐ സംഘടിപ്പിക്കുന്ന ബഹുജനറാലി തടയൻ ഷെരീഫ് ഭരണകൂടത്തിന് അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ സർക്കാരിനെതിരെ പ്രതിഷേധിക്കാൻ ഇരുപത് ലക്ഷത്തിലേറെ പേർ ഇസ്ലാമാബാദിൽ അണിനിരക്കുമെന്നും ഇമ്രാൻ മുന്നറിയിപ്പ് നൽകി. ഇമ്രാൻ ഖാൻ നടത്തിയ പ്രസ്താവന വിവാദമായതോടെ പ്രതികരണവുമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രതികരിച്ചു. സർക്കാർ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള പ്രസംഗങ്ങളിലൂടെ ഇമ്രാൻ ഖാൻ രാജ്യത്തെ ജനങ്ങളുടെ മനസിൽ വിഷം കലർത്തുകയാണ്. ജനങ്ങളെ ഭരണകൂടത്തിനെതിരെ തിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. സ്വന്തം ഭരണകാലത്ത് പ്രതിപക്ഷത്തെയും ഇപ്പോൾ ഭരണപക്ഷത്തെയും കള്ളന്മാരെന്ന് ആവർത്തിച്ച് സംബോധന ചെയ്ത ഇമ്രാൻ രാജ്യത്തെ വിഘടിപ്പിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Previous Post Next Post