'ഭർത്താവിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഓവനിൽ വേവിച്ചു'; 25കാരി അറസ്റ്റിൽ, കൊലപാതകം കുടുംബവഴക്കിനെ തുടർന്ന്


സന: ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഓവനിൽ വെച്ച് വേവിച്ചു. പടിഞ്ഞാറൻ യെമനിലെ ധമർ ഗവർണറേറ്റിലാണ് ഞെട്ടിക്കുന്ന സംഭവം. ഭർത്താവ് ബദർ മുഹമ്മദിനെ (25) കൊലപ്പെടുത്തിയ മറിയം നാസറിൻ്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. 
കുടുംബ വഴക്കിനെ തുടർന്നാണ് 25കാരിയായ യുവതി ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവ ദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടാകയും മറിയം ഭർത്താവിനെ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പലതവണ കുത്തിയതോടെ രക്തം വാർന്ന് ബദറിൻ്റെ മരണം സംഭവിച്ചു. യുവാവിൻ്റെ മരണം ഉറപ്പാക്കിയ ശേഷം കൈകാലുകൾ ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ കഷണങ്ങാക്കി അറുത്തുമാറ്റുകയായിരുന്നുവെന്ന് പോലീസ് ഡയറക്ടറേറ്റ് അറിയിച്ചു. ചെറിയ കഷണങ്ങളാക്കി മുറിച്ചുമാറ്റിയ ശരീരഭാഗങ്ങൾ ഓവനിൽ വെച്ച് വേവിക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷം കീടനാശിനി കുടിച്ച് യുവതി ജീവനൊടുക്കാൻ ശ്രമം നടത്തിയതായി പോലീസ് അറിയിച്ചു. മറിയത്തെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയതായി പോലീസ് അറിയിച്ചു. ജീവനൊടുക്കാൻ ശ്രമം നടത്തിയതോടെ ആരോഗ്യനില മോശമായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ വിശദമായ ചോദ്യം ചെയ്യലിന് ഹാജരാക്കും. ഇത്തരം കുറ്റകൃത്യങ്ങൾ യെമൻ സമൂഹത്തിന് അന്യായമാണെന്നും കുടുംബ തർക്കങ്ങളും പ്രശ്നങ്ങളുമാണ് ദാരുണമായ കൊലപാതകങ്ങൾക്ക് കാരണമാകുന്നതെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

Previous Post Next Post