ഒമാനില്‍ 5000 വര്‍ഷം പഴക്കമുള്ള വെള്ളി ആഭരണങ്ങള്‍ കണ്ടെത്തി; സിന്ധു നദീതട സംസ്‌ക്കാരവുമായി ബന്ധം കൂടുതൽ അറിയാം .....


മസ്‌ക്കറ്റ്: സിന്ധു നദീതട സംസ്‌ക്കാരവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ചരിത്രാവശിഷ്ടങ്ങള്‍ ഒമാനിലെ നോര്‍ത്ത് ബത്തീനയിലെ ദഹ്വയില്‍ നിന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബിസി മൂന്നാം സഹസ്രാബ്ദത്തിലേതെന്ന് കരുതുന്ന ശവകുടീരത്തില്‍ നിന്നാണ് വെള്ളി ആഭരണങ്ങളുടെ അസാധാരണ ശേഖരം കണ്ടെത്തിയത്. ഒമാന്‍ പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിന്റെ കീഴിലുള്ള അന്താരാഷ്ട്ര പുരാവസ്തു ഗവേഷകര്‍ അടങ്ങിയ സംഘത്തിന്റേതാണ് കണ്ടെത്തല്‍.

​ആഭരണങ്ങള്‍ വെങ്കല യുഗത്തിലേതെന്ന് നിഗമനം

 സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ നാസര്‍ അല്‍ ജഹ്‌വാരിപ്രൊഫസര്‍ ഖാലിദ് ഡഗ്ലസ്അമേരിക്കയിലെ ഫിലാഡല്‍ഫിയ ടെമ്പിള്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള പ്രൊഫസര്‍ കിംബര്‍ലി വില്യംസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത ഒമാനി-അമേരിക്കന്‍ സംഘമാണ് നോര്‍ത്ത് അല്‍ ബത്തീന ഗവര്‍ണറേറ്റിലെ സഹം പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ദഹ്‌വയില്‍ ആദ്യകാല വെങ്കലയുഗത്തിലേതെന്ന് കണക്കാക്കപ്പെടുന്ന അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. മുത്തുകളും നിരവധി വളയങ്ങളുമുള്ള മാലകള്‍ അടങ്ങിയതാണ് വെള്ളി ആഭരണങ്ങളുടെ ശേഖരം. മൊഹന്‍ജൊ ദാരോഹാരപ്പന്‍ സംസ്‌ക്കാരങ്ങളുടെ ബാക്കിപത്രങ്ങളാണിവ എന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം.


ഇന്ത്യന്‍ കാട്ടുപോത്തിന്റെ തലയുള്ള മുദ്രകള്‍

 പാകിസ്താനിലെ മോഹന്‍ജൊ ദാരോയില്‍ നിന്നുള്ള കല്ല് മുദ്രഒരു ഇന്ത്യന്‍ കാട്ടുപോത്ത് തല ഒരു തൊട്ടിയില്‍ താഴ്ത്തിയ ചിത്രം തുടങ്ങിയവയ്ക്ക് സമാനമായ ചിത്രങ്ങളും ഇവിടെ നിന്ന് ലഭിക്കുകയുണ്ടായി. ഒരു വെള്ളി വളയത്തില്‍ഇന്ത്യന്‍ കാട്ടുപോത്തിനെ ചിത്രീകരിക്കുന്ന ഒരു മുദ്രയും ഇവിടെ നിന്ന് ലഭിച്ചു. സിന്ധുനദീതടഹാരപ്പന്‍ സംസ്‌കാരത്തിന്റെ പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്. ഹാരപ്പന്‍ സംസ്‌ക്കാര കാലത്തു തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നതിലേക്കാണ് ഈ കണ്ടെത്തലുകള്‍ വിരല്‍ ചൂണ്ടുന്നതെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഇറാന്‍ബഹ്റൈന്‍മെസൊപ്പൊട്ടേമിയഒമാന്‍ എന്നിവിടങ്ങളില്‍ സിന്ധുനദീതടവുമായി ബന്ധപ്പെട്ട വൃത്താകൃതിയിലുള്ള കല്ല് മുദ്രകള്‍ വളരെ സാധാരണമാണെങ്കിലുംഇതാദ്യമായാണ് ഒരു ലോഹ വിരല്‍ മോതിരത്തില്‍ ഈ ചിത്രം കണ്ടെത്തുന്നത്. ഇവിടെ കണ്ടെത്തിയ ആഭരണങ്ങള്‍ വെള്ളിയില്‍ നിര്‍മ്മിച്ചവയാണെന്നും അവ മിക്കവാറും തുര്‍ക്കിയിലെ അനറ്റോലിയയില്‍ നിന്ന് വന്നതാണെന്നുമാണ് പ്രാഥമിക നിഗമനം.



 ​വ്യക്തമാകുന്ന വെങ്കല യുഗത്തിലെ നൈപുണ്യം

 ദഹ്വയിലെ ശവകുടീരത്തില്‍ വെള്ളി ആഭരണങ്ങള്‍മണ്‍പാത്രങ്ങള്‍കല്ല് പാത്രങ്ങള്‍മറ്റ് വ്യക്തിഗത ആഭരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ മൃതദേഹം സംസ്‌ക്കരിച്ചു എന്നതിന്റെ തെളിവുകളാണ് ലഭിച്ചത്. വെങ്കല യുഗത്തിലെ ആളുകള്‍ നേരത്തേ കരുതിയിരുന്നതിനെക്കാള്‍ കൂടുതല്‍ നൈപുണ്യവും സാങ്കേതിക മികവും ഉള്ളവരായിരുന്നു എന്നാണ് ഈ കണ്ടെത്തല്‍ വ്യക്തമാക്കുന്നതെന്ന് യുഎസിലെ വിസ്‌കോണ്‍സിന്‍-മാഡിസണ്‍ സര്‍വകലാശാലയിലെ പുരാതന സാങ്കേതികവിദ്യാ വിദഗ്ധന്‍ പ്രൊഫസര്‍ ജൊനാഥന്‍ മാര്‍ക്ക് കെനോയര്‍ പറയുന്നു.

 



Previous Post Next Post