പത്തനംതിട്ട: ദേവസം ബോർഡിന്റെ പിടി വാശിയിൽ തർക്കത്തിലായ പൂക്കൾ വിതരണ ലേലത്തിന് താത്ക്കാലിക പരിഹാരം. ശബരിമലയിൽ ഏറ്റവും അധികം ആവശ്യമുള്ള വഴിപാട് ഇനമാണ് പൂക്കൾ. പുഷ്പാഭിഷേകം, പടി പൂജ തുടങ്ങി ശബരിമലയിലെ വഴിപാടുകൾ മിക്കതും പൂക്കളാൽ സമ്പുഷ്ടമാണ്. ഇതിനാൽ തന്നെ ഇതിന്റെ ലഭ്യത നേരത്തെ തന്നെ ഉറപ്പ് വരുത്തേണ്ടതുമുണ്ട്. ഇക്കുറി ലേലത്തിൽ ഉണ്ടായ അനാവശ്യമായ തർക്കം പൂക്കളുടെ വിതരണം തടസപ്പെടുന്ന നിലയിലാണ് എത്തിയത്. കൂടിയാലോചനകൾക്ക് ശേഷം ഇതിനു താത്ക്കാലിക വിരാമം ആയെങ്കിലും ലേല നടപടികൾ പൂര്ണമാകാത്തതു മൂലം വീണ്ടും എപ്പോൾ വേണമെങ്കിലും പ്രതിസന്ധി ഉണ്ടാകാം. ഇത് പൂക്കളുടെ ലഭ്യത ഇല്ലാതാക്കുകയും ബോർഡിന്റെ വരുമാനത്തിൽ കുറവ് വരുത്തുകയും ചെയ്യും. ഇത്തവണ ലേലത്തിൽ പൂക്കളുടെ വിതരണാവകാശം ജി.എസ്.ടി ഉൾപ്പടെ 88 ലക്ഷം രൂപയ്ക്ക് ഗുരുവായൂർ സ്വദേശി വിഷ്ണുവിനായിരുന്നു ലഭിച്ചത്. ലേലം ഉറപ്പിച്ചതോടെ ലേലത്തുക കരാറുകാരൻ ബോർഡിൽ അടയ്ക്കുകയും വൃക്‌ചികം 1 മുതൽ പൂക്കൽ ശബരിമലയിൽ എത്തിക്കുകയും ചെയ്തു. പിന്നീടാണ് പ്രശ്നങ്ങളുടെ തുടക്കം. ലേല തുക കുറവാണെന്ന് കാട്ടി ദേവസ്വം ബോർഡിലേക്ക് ആരോ പരാതി നൽകി. ഇതോടെ ആദ്യ ലേലം അസ്ഥിരപ്പെടുത്തിയ ഉദ്യോസ്ഥർ വീണ്ടും ലേലം നടത്തി. ഇതിൽ അടൂർ സ്വദേശി ബിനു 1,15,50000 രൂപയ്ക്ക് ലേലം ഉറപ്പിച്ചു. ഈ തുകയ്ക്കു പുറമെ 18 ശതമാനം ജി.എസ്.ടി കൂടി അടയ്ക്കണമെന്ന് ദേവസ്വം ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. ഇരുപത് ലക്ഷത്തോളം വരുന്ന ഈ തുക അടക്കാൻ തയ്യാറല്ലെന്ന് ബിനു ബോർഡിനെ രേഖാമൂലം അറിയിച്ചു. ഇതിനു പുറമെ ലേലം ഉറപ്പിച്ച ശേഷം പൂക്കൾ വിതരണത്തിനായി മൂന്നു ദിവസത്തെ സമയവും ആവശ്യപ്പെട്ടു. ഇതോടെ ആദ്യ കരാറുകാരൻ ഇടഞ്ഞു. തനിക്ക് ഉറപ്പിച്ച ലേലം നോട്ടീസ് നൽകാതെ റീ- ടെന്റർ നടത്തിയതെന്നും കരാർ മറ്റൊരാൾക്ക് ആയതിനാൽ പൂക്കളുടെ വിതരണം നടത്തുക ബുദ്ധിമുട്ടാണെന്നും അറിയിച്ചു. ലേലം ഉറപ്പിക്കുകയും തുക അടക്കുകയും ചെയ്ത ശേഷം വീണ്ടും ലേലം നടത്തിയത് നിയമ വിരുദ്ധമാണെന്നും ഇത് കോടതിയിൽ ചോദ്യം ചെയ്യാവുന്നതാണെന്നും ബോർഡിനെ അറിയിച്ചു. ഇത് മൂലം പുഷ്പാഭിഷേകം, പടിപൂജ തുടങ്ങിയവ മുടങ്ങാനുള്ള സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി. അന്യ സംസ്ഥാനങ്ങളിൽ നിന്നും പുഷ്പാഭിഷേകത്തിനുള്ള പൂക്കൾ അതാതു ദിവസമാണ് ശബരിമലയിൽ എത്തിക്കുനത്. ഇത് നടത്താൻ പ്രായോഗിക പരിചയം ആവശ്യവുമാണ്. ലേലം മറ്റൊരാൾക്ക് ലഭിച്ചതോടെ തമിഴ്നാട്ടിൽ പൂക്കൾ എടുക്കാൻ പോയ വാഹനം പൂക്കളെടുക്കാതെ മടങ്ങേണ്ട സാഹചര്യവും സംജാതമായി. ഇപ്പോൾ ജി എസ് ടി ഒഴിവാക്കി കരാർ നൽകാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് വിജയിച്ചാൽ പൂക്കൾ സന്നിധാനത്തു് എത്തും. തർക്കം തുടർന്നാൽ പകരം മാർഗവും ബോർഡ് ആലോചിക്കുന്നുണ്ട്.
പത്തനംതിട്ട: ദേവസം ബോർഡിന്റെ പിടി വാശിയിൽ തർക്കത്തിലായ പൂക്കൾ വിതരണ ലേലത്തിന് താത്ക്കാലിക പരിഹാരം. ശബരിമലയിൽ ഏറ്റവും അധികം ആവശ്യമുള്ള വഴിപാട് ഇനമാണ് പൂക്കൾ. പുഷ്പാഭിഷേകം, പടി പൂജ തുടങ്ങി ശബരിമലയിലെ വഴിപാടുകൾ മിക്കതും പൂക്കളാൽ സമ്പുഷ്ടമാണ്. ഇതിനാൽ തന്നെ ഇതിന്റെ ലഭ്യത നേരത്തെ തന്നെ ഉറപ്പ് വരുത്തേണ്ടതുമുണ്ട്. ഇക്കുറി ലേലത്തിൽ ഉണ്ടായ അനാവശ്യമായ തർക്കം പൂക്കളുടെ വിതരണം തടസപ്പെടുന്ന നിലയിലാണ് എത്തിയത്. കൂടിയാലോചനകൾക്ക് ശേഷം ഇതിനു താത്ക്കാലിക വിരാമം ആയെങ്കിലും ലേല നടപടികൾ പൂര്ണമാകാത്തതു മൂലം വീണ്ടും എപ്പോൾ വേണമെങ്കിലും പ്രതിസന്ധി ഉണ്ടാകാം. ഇത് പൂക്കളുടെ ലഭ്യത ഇല്ലാതാക്കുകയും ബോർഡിന്റെ വരുമാനത്തിൽ കുറവ് വരുത്തുകയും ചെയ്യും. ഇത്തവണ ലേലത്തിൽ പൂക്കളുടെ വിതരണാവകാശം ജി.എസ്.ടി ഉൾപ്പടെ 88 ലക്ഷം രൂപയ്ക്ക് ഗുരുവായൂർ സ്വദേശി വിഷ്ണുവിനായിരുന്നു ലഭിച്ചത്. ലേലം ഉറപ്പിച്ചതോടെ ലേലത്തുക കരാറുകാരൻ ബോർഡിൽ അടയ്ക്കുകയും വൃക്‌ചികം 1 മുതൽ പൂക്കൽ ശബരിമലയിൽ എത്തിക്കുകയും ചെയ്തു. പിന്നീടാണ് പ്രശ്നങ്ങളുടെ തുടക്കം. ലേല തുക കുറവാണെന്ന് കാട്ടി ദേവസ്വം ബോർഡിലേക്ക് ആരോ പരാതി നൽകി. ഇതോടെ ആദ്യ ലേലം അസ്ഥിരപ്പെടുത്തിയ ഉദ്യോസ്ഥർ വീണ്ടും ലേലം നടത്തി. ഇതിൽ അടൂർ സ്വദേശി ബിനു 1,15,50000 രൂപയ്ക്ക് ലേലം ഉറപ്പിച്ചു. ഈ തുകയ്ക്കു പുറമെ 18 ശതമാനം ജി.എസ്.ടി കൂടി അടയ്ക്കണമെന്ന് ദേവസ്വം ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. ഇരുപത് ലക്ഷത്തോളം വരുന്ന ഈ തുക അടക്കാൻ തയ്യാറല്ലെന്ന് ബിനു ബോർഡിനെ രേഖാമൂലം അറിയിച്ചു. ഇതിനു പുറമെ ലേലം ഉറപ്പിച്ച ശേഷം പൂക്കൾ വിതരണത്തിനായി മൂന്നു ദിവസത്തെ സമയവും ആവശ്യപ്പെട്ടു. ഇതോടെ ആദ്യ കരാറുകാരൻ ഇടഞ്ഞു. തനിക്ക് ഉറപ്പിച്ച ലേലം നോട്ടീസ് നൽകാതെ റീ- ടെന്റർ നടത്തിയതെന്നും കരാർ മറ്റൊരാൾക്ക് ആയതിനാൽ പൂക്കളുടെ വിതരണം നടത്തുക ബുദ്ധിമുട്ടാണെന്നും അറിയിച്ചു. ലേലം ഉറപ്പിക്കുകയും തുക അടക്കുകയും ചെയ്ത ശേഷം വീണ്ടും ലേലം നടത്തിയത് നിയമ വിരുദ്ധമാണെന്നും ഇത് കോടതിയിൽ ചോദ്യം ചെയ്യാവുന്നതാണെന്നും ബോർഡിനെ അറിയിച്ചു. ഇത് മൂലം പുഷ്പാഭിഷേകം, പടിപൂജ തുടങ്ങിയവ മുടങ്ങാനുള്ള സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി. അന്യ സംസ്ഥാനങ്ങളിൽ നിന്നും പുഷ്പാഭിഷേകത്തിനുള്ള പൂക്കൾ അതാതു ദിവസമാണ് ശബരിമലയിൽ എത്തിക്കുനത്. ഇത് നടത്താൻ പ്രായോഗിക പരിചയം ആവശ്യവുമാണ്. ലേലം മറ്റൊരാൾക്ക് ലഭിച്ചതോടെ തമിഴ്നാട്ടിൽ പൂക്കൾ എടുക്കാൻ പോയ വാഹനം പൂക്കളെടുക്കാതെ മടങ്ങേണ്ട സാഹചര്യവും സംജാതമായി. ഇപ്പോൾ ജി എസ് ടി ഒഴിവാക്കി കരാർ നൽകാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് വിജയിച്ചാൽ പൂക്കൾ സന്നിധാനത്തു് എത്തും. തർക്കം തുടർന്നാൽ പകരം മാർഗവും ബോർഡ് ആലോചിക്കുന്നുണ്ട്.