ആമസോൺ ഇ- കൊമേഴ്‌സ് പ്ലാറ്റഫോം വഴി മതപരിവർത്തനം നടക്കുന്നുവെന്ന് ആർ എസ് എസ്. മതം മാറുവാൻ ബഹുരാഷ്ട്ര കമ്പനിയായ ആമസോൺ പണം നൽകുന്നുവെന്നാണ് ആർ എസ് എസ് പറയുന്നത്. ആർ എസ് എസ് പാർട്ടിയുടെ ഓർഗനൈസർ എന്ന പ്രസിദ്ധീകരണത്തിലെ ‘അമേസിങ് ക്രോസ്സ് കണക്‌ഷൻ’ എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തിലാണ് പരാമർശം.
അമേരിക്കയിലെ ബാപ്ടിസ് ചർച്ച് എന്ന അനധികൃത കമ്പനിയുമായി ആമസോണിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മതപരിവർത്തനത്തിനായി ആമസോൺ സഹായിക്കുന്നു എന്നുമാണ് ആർ എസ് എസ് പ്രസിദ്ധീകരണത്തിലെ ആരോപണങ്ങൾ.