കൊൽക്കത്ത: റേഷൻ കാർഡിൽ 'ദത്ത' എന്ന പേര് മാറി 'കുത്ത' രേഖപ്പെടുത്തിയതിൽ ഓഫീസർക്ക് മുന്നിൽ കുരച്ച് യുവാവിൻ്റെ പ്രതിഷേധം. പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിലാണ് വേറിട്ട പ്രതിഷേധം അരങ്ങേറിയത്. ശ്രീകാന്തി കുമാർ ദത്ത എന്ന യുവാവാണ് ബ്ലോക്ക് ഡവലപ്മെൻ്റ് ഓഫീസർക്ക് (ബിഡിഒ) മുന്നിൽ കുരച്ചു പ്രതിഷേധിച്ചത്. പേരിലെ തെറ്റ് തിരുത്താൻ പല തവണ ആവശ്യപ്പെട്ടിട്ടും ഫലമില്ലാതെ വന്നതോടെയാണ് ശ്രീകാന്തി കുമാർ ദത്തയുടെ വേറിട്ട പ്രതിഷേധം. കഴിഞ്ഞദിവസമാണ് യുവാവ് ബിഡിഒക്കു മുന്നിൽ കുരച്ചു പ്രതിഷേധിച്ചത്. തൻ്റെ റേഷൻ കാർഡിലെ പേരിൽ ശ്രീകാന്തി കുമാർ ദത്ത എന്നതിനു പകരം ശ്രീകാന്തി കുമാർ കുത്ത എന്ന് രേഖപ്പെടുത്തിയതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. രേഖകളടക്കം കാട്ടി സർക്കാർ ഓഫീസർക്കു മുന്നിൽ കുരച്ചു പ്രതിഷേധിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഫുൾ കൈ ഷർട്ടും പാൻ്റുമാണ് യുവാവ് ധരിച്ചിരിക്കുന്നത്. ബിഡിഒ കാറിലെത്തിയപ്പോഴായിരുന്നു യുവാവിൻ്റെ പ്രതിഷേധം. പേരിലുണ്ടായ അക്ഷരപ്പിശക് തിരുത്തണമെന്ന് ആവശ്യപ്പെട്ട് മൂന്നുതവണ സർക്കാർ ഓഫീസിൻ്റെ പടികയറിയെങ്കിലും ഫലമില്ലാതെ വന്നതോടെയാണ് യുവാവ് രണ്ടും കൽപ്പിച്ച് കുരച്ച് പ്രതിഷേധിക്കാനിറങ്ങിയത്. റേഷൻ കാർഡിലെ പേര് തിരുത്താൻ മൂന്നു തവണ അപേക്ഷിച്ചു. മൂന്നാമതും തന്റെ പേര് ശ്രീകാന്തി ദത്ത എന്നതിന് പകരം ശ്രീകാന്തി കുത്ത എന്ന് എഴുതി. ഇത് തന്നെ മാനസികമായി തളർത്തിയെന്ന് യുവാവ് വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു. വീണ്ടും അപേക്ഷിക്കാൻ പോയി, അവിടെവെച്ച് ജോയിന്റ് ബിഡിഒയെ കണ്ടപ്പോഴാണ് കുരച്ചു പ്രതിഷേധിച്ചത്. എന്നാൽ തൻ്റെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല. സാധാരണക്കാർ എത്ര തവണ ജോലി ഉപേക്ഷിച്ച് തിരുത്തലിന് അപേക്ഷിക്കാൻ പോകുമെന്നും ശ്രീകാന്തി കുമാർ ദത്ത ചോദിച്ചു.
കൊൽക്കത്ത: റേഷൻ കാർഡിൽ 'ദത്ത' എന്ന പേര് മാറി 'കുത്ത' രേഖപ്പെടുത്തിയതിൽ ഓഫീസർക്ക് മുന്നിൽ കുരച്ച് യുവാവിൻ്റെ പ്രതിഷേധം. പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിലാണ് വേറിട്ട പ്രതിഷേധം അരങ്ങേറിയത്. ശ്രീകാന്തി കുമാർ ദത്ത എന്ന യുവാവാണ് ബ്ലോക്ക് ഡവലപ്മെൻ്റ് ഓഫീസർക്ക് (ബിഡിഒ) മുന്നിൽ കുരച്ചു പ്രതിഷേധിച്ചത്. പേരിലെ തെറ്റ് തിരുത്താൻ പല തവണ ആവശ്യപ്പെട്ടിട്ടും ഫലമില്ലാതെ വന്നതോടെയാണ് ശ്രീകാന്തി കുമാർ ദത്തയുടെ വേറിട്ട പ്രതിഷേധം. കഴിഞ്ഞദിവസമാണ് യുവാവ് ബിഡിഒക്കു മുന്നിൽ കുരച്ചു പ്രതിഷേധിച്ചത്. തൻ്റെ റേഷൻ കാർഡിലെ പേരിൽ ശ്രീകാന്തി കുമാർ ദത്ത എന്നതിനു പകരം ശ്രീകാന്തി കുമാർ കുത്ത എന്ന് രേഖപ്പെടുത്തിയതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. രേഖകളടക്കം കാട്ടി സർക്കാർ ഓഫീസർക്കു മുന്നിൽ കുരച്ചു പ്രതിഷേധിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഫുൾ കൈ ഷർട്ടും പാൻ്റുമാണ് യുവാവ് ധരിച്ചിരിക്കുന്നത്. ബിഡിഒ കാറിലെത്തിയപ്പോഴായിരുന്നു യുവാവിൻ്റെ പ്രതിഷേധം. പേരിലുണ്ടായ അക്ഷരപ്പിശക് തിരുത്തണമെന്ന് ആവശ്യപ്പെട്ട് മൂന്നുതവണ സർക്കാർ ഓഫീസിൻ്റെ പടികയറിയെങ്കിലും ഫലമില്ലാതെ വന്നതോടെയാണ് യുവാവ് രണ്ടും കൽപ്പിച്ച് കുരച്ച് പ്രതിഷേധിക്കാനിറങ്ങിയത്. റേഷൻ കാർഡിലെ പേര് തിരുത്താൻ മൂന്നു തവണ അപേക്ഷിച്ചു. മൂന്നാമതും തന്റെ പേര് ശ്രീകാന്തി ദത്ത എന്നതിന് പകരം ശ്രീകാന്തി കുത്ത എന്ന് എഴുതി. ഇത് തന്നെ മാനസികമായി തളർത്തിയെന്ന് യുവാവ് വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു. വീണ്ടും അപേക്ഷിക്കാൻ പോയി, അവിടെവെച്ച് ജോയിന്റ് ബിഡിഒയെ കണ്ടപ്പോഴാണ് കുരച്ചു പ്രതിഷേധിച്ചത്. എന്നാൽ തൻ്റെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല. സാധാരണക്കാർ എത്ര തവണ ജോലി ഉപേക്ഷിച്ച് തിരുത്തലിന് അപേക്ഷിക്കാൻ പോകുമെന്നും ശ്രീകാന്തി കുമാർ ദത്ത ചോദിച്ചു.