കൊല്ലം: കളക്ട്രേറ്റിൽ ഭിന്നശേഷിക്കാരൻ പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. കേരളപുരം സ്വദേശി ഭൈരവനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. താമസിക്കാൻ വീടനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നിർമ്മാണതൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ കിട്ടുന്നില്ലെന്നും പരാതി. ഭൈരവൻ ഭാര്യ സിന്ധുവുമൊത്താണ് കളക്ട്രേറ്റിലെത്തിയതോടെ കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. കളക്ടറിന്റെ ഗൺമാൻ ഭൈരവനെ കീഴ്പ്പെടുത്തിയതിനാൽ അനിഷ്ട സംഭവം ഒഴിവായി. 2019ൽ വീടിനു വേണ്ടി അപേക്ഷിച്ചു ലിസ്റ്റിൽ പേരു വന്നെങ്കിലും തന്റെ പേര് 2 ാം സ്ഥാനത്ത് നിന്ന് 80-ാം സ്ഥാനത്തായെന്ന് ഭൈരവൻ ആരോപിച്ചു. കിടക്കാടം നഷ്ടപെട്ട തങൾക്ക് പോകാൻ മറ്റൊരിടമില്ലെന്ന് ഭാര്യ സിന്ധു പറഞ്ഞു. ഇരുവരേയും പോലീസ് കൊല്ലം ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയരാക്കി.
കൊല്ലം: കളക്ട്രേറ്റിൽ ഭിന്നശേഷിക്കാരൻ പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. കേരളപുരം സ്വദേശി ഭൈരവനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. താമസിക്കാൻ വീടനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നിർമ്മാണതൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ കിട്ടുന്നില്ലെന്നും പരാതി. ഭൈരവൻ ഭാര്യ സിന്ധുവുമൊത്താണ് കളക്ട്രേറ്റിലെത്തിയതോടെ കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. കളക്ടറിന്റെ ഗൺമാൻ ഭൈരവനെ കീഴ്പ്പെടുത്തിയതിനാൽ അനിഷ്ട സംഭവം ഒഴിവായി. 2019ൽ വീടിനു വേണ്ടി അപേക്ഷിച്ചു ലിസ്റ്റിൽ പേരു വന്നെങ്കിലും തന്റെ പേര് 2 ാം സ്ഥാനത്ത് നിന്ന് 80-ാം സ്ഥാനത്തായെന്ന് ഭൈരവൻ ആരോപിച്ചു. കിടക്കാടം നഷ്ടപെട്ട തങൾക്ക് പോകാൻ മറ്റൊരിടമില്ലെന്ന് ഭാര്യ സിന്ധു പറഞ്ഞു. ഇരുവരേയും പോലീസ് കൊല്ലം ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയരാക്കി.