അലപ്പുഴ: വിസ തട്ടിപ്പ് കേസിൽ വീട്ടമ്മ അറസ്റ്റിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് പൂമീണ പൊഴിക്ക് സമീപത്തെ രാജി മോളെ (38) ആണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്. വിസ നൽകാമെന്ന് പറഞ്ഞ് രാജി നൂറോളം പേരിൽ നിന്ന് പണം തട്ടിയെന്നാണ് കേസ്. ചോക്‌ലേറ്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. രാജി മോൾ ചിലരെ വിദേശത്തേക്കു കൊണ്ടുപോയെങ്കിലും ഇവർക്ക് ജോലിയും ലഭിച്ചില്ല. ഇതോടെയാണ് പണം നൽകിയവർ സംഘടിച്ചത്. പരാതിയെത്തുടർന്ന് വീട്ടമ്മയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. ഇതറിഞ്ഞ് പണം നൽകിയവർ സ്റ്റേഷൻ പരിസരത്ത് തടിച്ച് കൂടിയത് സംഘർഷാവസ്ഥയുടെ വക്കിലെത്തുകയും ചെയ്തു. ഭർത്താവ് വിദേശത്ത് ചോക്‌ലേറ്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നാണ് രാജി പറയുന്നത്. ഇവിടെ ജോലി വാഗ്ദാനം ചെയ്താണ് ഇവർ തട്ടിപ്പ് നത്തിയത്. വിസ നൽകാമെന്നു പറഞ്ഞ് അമ്പതിനായിരം മുതൽ 65,000 രൂപവരെ 100 ഓളം പേരിൽ നിന്ന് വാങ്ങിയെന്നാണ് പരാതി. രണ്ട് മാസം മുൻപ് ചിലരെ ഇവർ വിദേശത്തേക്ക് കൊണ്ടുപോയിരുന്നു. ജോലി കിട്ടാതെ വന്നതോടെ ഇവരുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. വിദേശത്തേക്ക് കൊണ്ട് പോയവർക്ക് ഭക്ഷണമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ലഭിച്ചില്ലെന്നും പരാതിയുണ്ട്. വിദേശത്തേക്ക് പോയവർക്ക് ജോലി കിട്ടിയില്ലെന്ന് അറിഞ്ഞതോടെയാണ് മറ്റുള്ളവരും പണം തിരികെ ആവശ്യപ്പെട്ട് രാജിക്കെതിരെ പരാതി നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ വാങ്ങിയ പണം തിരിച്ചുകൊടുക്കാമെന്നും മറ്റുള്ളവരുടെ പണം പിന്നീട് നൽകാമെന്നും ഇവർ പറഞ്ഞെങ്കിലും പണം കൊടുത്തവർ അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തത്.
അലപ്പുഴ: വിസ തട്ടിപ്പ് കേസിൽ വീട്ടമ്മ അറസ്റ്റിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് പൂമീണ പൊഴിക്ക് സമീപത്തെ രാജി മോളെ (38) ആണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്. വിസ നൽകാമെന്ന് പറഞ്ഞ് രാജി നൂറോളം പേരിൽ നിന്ന് പണം തട്ടിയെന്നാണ് കേസ്. ചോക്‌ലേറ്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. രാജി മോൾ ചിലരെ വിദേശത്തേക്കു കൊണ്ടുപോയെങ്കിലും ഇവർക്ക് ജോലിയും ലഭിച്ചില്ല. ഇതോടെയാണ് പണം നൽകിയവർ സംഘടിച്ചത്. പരാതിയെത്തുടർന്ന് വീട്ടമ്മയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. ഇതറിഞ്ഞ് പണം നൽകിയവർ സ്റ്റേഷൻ പരിസരത്ത് തടിച്ച് കൂടിയത് സംഘർഷാവസ്ഥയുടെ വക്കിലെത്തുകയും ചെയ്തു. ഭർത്താവ് വിദേശത്ത് ചോക്‌ലേറ്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നാണ് രാജി പറയുന്നത്. ഇവിടെ ജോലി വാഗ്ദാനം ചെയ്താണ് ഇവർ തട്ടിപ്പ് നത്തിയത്. വിസ നൽകാമെന്നു പറഞ്ഞ് അമ്പതിനായിരം മുതൽ 65,000 രൂപവരെ 100 ഓളം പേരിൽ നിന്ന് വാങ്ങിയെന്നാണ് പരാതി. രണ്ട് മാസം മുൻപ് ചിലരെ ഇവർ വിദേശത്തേക്ക് കൊണ്ടുപോയിരുന്നു. ജോലി കിട്ടാതെ വന്നതോടെ ഇവരുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. വിദേശത്തേക്ക് കൊണ്ട് പോയവർക്ക് ഭക്ഷണമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ലഭിച്ചില്ലെന്നും പരാതിയുണ്ട്. വിദേശത്തേക്ക് പോയവർക്ക് ജോലി കിട്ടിയില്ലെന്ന് അറിഞ്ഞതോടെയാണ് മറ്റുള്ളവരും പണം തിരികെ ആവശ്യപ്പെട്ട് രാജിക്കെതിരെ പരാതി നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ വാങ്ങിയ പണം തിരിച്ചുകൊടുക്കാമെന്നും മറ്റുള്ളവരുടെ പണം പിന്നീട് നൽകാമെന്നും ഇവർ പറഞ്ഞെങ്കിലും പണം കൊടുത്തവർ അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തത്.