ഹരിയാന: വളർത്തുനായയെ സ്വന്തം മക്കളെ പോലെ കാണുന്ന നിരവധി പേരുണ്ട്. എന്നാൽ സ്വന്തം മകളെ പോലെ കണ്ട് അവയുടെ വിവാഹം ആചാരപ്രകാരം നടത്തുന്നവർ അപൂർവമായിരിക്കും. ഹരിയാനയിലെ ദമ്പതികളാണ് വളർത്തുനായയുടെ വിവാഹം ആർഭാഡപൂർവം അതിഥികളെ ക്ഷണിച്ച് കെങ്കേമമായി നടത്തിയത്. സ്വീറ്റി എന്നാണ് വധുവിന്റെ പേര്. വരൻ ഷേരു. സ്വീറ്റിയുടെ ഉടമകളായ സവിതയും ഭർത്താവും ചേർന്നാണ് വിവാഹം നടത്തിയത്. മക്കളില്ലാത്ത സവിതയ്ക്കും ഭർത്താവിനും കൂട്ട് വീട്ടിലെ വളർത്തുമൃഗങ്ങളാണ്. ഇവരിൽ ഏറ്റവും പ്രിയങ്കരി സ്വീറ്റി എന്ന നായയും. സ്വീറ്റിയെ സ്വന്തം മകളെ പോലെയാണ് തങ്ങൾ കണ്ടതെന്നാണ് സവിത പറയുന്നത്. സവിതയുടെ ഭർത്താവ് ദിവസവും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചതിനു ശേഷം പരിസരത്തുള്ള മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്ന പതിവുണ്ട്. മൂന്ന് വർഷം മുമ്പാണ് അദ്ദേഹം സ്വീറ്റിയെ ആദ്യമായി കാണുന്നത്. ഭക്ഷണം നൽകിയതിനു ശേഷം തെരുവുനായ സവിതയുടെ ഭർത്താവിനൊപ്പം വീട്ടിലേക്ക് വരികയായിരുന്നു. അന്നുമുതൽ വീട്ടിലെ ഒരു അംഗമാണ് ഈ തെരുവുനായ. സ്വീറ്റി എന്ന പേരും ദമ്പതികൾ നായയ്ക്ക് നൽകി. സ്വീറ്റിക്ക് പ്രായപൂർത്തിയായതോടെ വിവാഹം നടത്തണമെന്ന് അയൽവാസികൾ ആവശ്യപ്പെട്ടിരുന്നതായി സവിത പറയുന്നു. തുടർന്നാണ് വിവാഹം നടത്താൻ ഇരുവരും തീരുമാനിച്ചത്. എല്ലാ ആചാരങ്ങളും പാലിച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. ഇതോടെ മണവാട്ടിയായി ഒരുക്കിയ സ്വീറ്റിയുടെ മെഹന്ദി, ഹൽദി ചടങ്ങുകളടക്കം നടത്തി. വീടും പരിസരവും അലങ്കരിച്ച് നൂറോളം പേരെ ക്ഷണിച്ചായിരുന്നു വിവാഹം. സ്വീറ്റിക്ക് വരനായി കണ്ടെത്തിയ ഷേരുവും അപരിചതനല്ല. സവിതയുടെ അയൽവാസി മനിതയുടെ വളർത്തുനായയാണ് ഷേരു. എട്ട് വർഷമായി ഷേരു തങ്ങളൊപ്പമുണ്ടെന്ന് സവിത പറയുന്നു. സ്വീറ്റിക്ക് വിവാഹം ആലോചിച്ച് തുടങ്ങിയപ്പോൾ ആദ്യം മനസ്സിൽ വന്നത് ഷേരുവാണെന്നും സവിത പറയുന്നു. അയൽവാസിയോട് ചോദിച്ചപ്പോൾ അവർക്കും സമ്മതം. ലളിതമായി വിവാഹം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ എല്ലാം പെട്ടെന്ന് ഗൗരവമുള്ളതായി. മനുഷ്യരുടെ വിവാഹത്തിന് നൽകുന്ന അതേ പ്രാധാന്യത്തോടെ തന്നെ വളർത്തുനായ്ക്കളേയും വിവാഹം കഴിപ്പിച്ചതിനെ കുറിച്ച് സവിത പറയുന്നു. മക്കളില്ലാത്ത തനിക്കും ഭർത്താവിനും സ്വീറ്റിയുടെ വിവാഹത്തിലൂടെ മകളുടെ വിവാഹം കഴിപ്പിച്ച അനുഭവമായിരുന്നുവെന്നും സവിത പറയുന്നു.
ഹരിയാന: വളർത്തുനായയെ സ്വന്തം മക്കളെ പോലെ കാണുന്ന നിരവധി പേരുണ്ട്. എന്നാൽ സ്വന്തം മകളെ പോലെ കണ്ട് അവയുടെ വിവാഹം ആചാരപ്രകാരം നടത്തുന്നവർ അപൂർവമായിരിക്കും. ഹരിയാനയിലെ ദമ്പതികളാണ് വളർത്തുനായയുടെ വിവാഹം ആർഭാഡപൂർവം അതിഥികളെ ക്ഷണിച്ച് കെങ്കേമമായി നടത്തിയത്. സ്വീറ്റി എന്നാണ് വധുവിന്റെ പേര്. വരൻ ഷേരു. സ്വീറ്റിയുടെ ഉടമകളായ സവിതയും ഭർത്താവും ചേർന്നാണ് വിവാഹം നടത്തിയത്. മക്കളില്ലാത്ത സവിതയ്ക്കും ഭർത്താവിനും കൂട്ട് വീട്ടിലെ വളർത്തുമൃഗങ്ങളാണ്. ഇവരിൽ ഏറ്റവും പ്രിയങ്കരി സ്വീറ്റി എന്ന നായയും. സ്വീറ്റിയെ സ്വന്തം മകളെ പോലെയാണ് തങ്ങൾ കണ്ടതെന്നാണ് സവിത പറയുന്നത്. സവിതയുടെ ഭർത്താവ് ദിവസവും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചതിനു ശേഷം പരിസരത്തുള്ള മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്ന പതിവുണ്ട്. മൂന്ന് വർഷം മുമ്പാണ് അദ്ദേഹം സ്വീറ്റിയെ ആദ്യമായി കാണുന്നത്. ഭക്ഷണം നൽകിയതിനു ശേഷം തെരുവുനായ സവിതയുടെ ഭർത്താവിനൊപ്പം വീട്ടിലേക്ക് വരികയായിരുന്നു. അന്നുമുതൽ വീട്ടിലെ ഒരു അംഗമാണ് ഈ തെരുവുനായ. സ്വീറ്റി എന്ന പേരും ദമ്പതികൾ നായയ്ക്ക് നൽകി. സ്വീറ്റിക്ക് പ്രായപൂർത്തിയായതോടെ വിവാഹം നടത്തണമെന്ന് അയൽവാസികൾ ആവശ്യപ്പെട്ടിരുന്നതായി സവിത പറയുന്നു. തുടർന്നാണ് വിവാഹം നടത്താൻ ഇരുവരും തീരുമാനിച്ചത്. എല്ലാ ആചാരങ്ങളും പാലിച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. ഇതോടെ മണവാട്ടിയായി ഒരുക്കിയ സ്വീറ്റിയുടെ മെഹന്ദി, ഹൽദി ചടങ്ങുകളടക്കം നടത്തി. വീടും പരിസരവും അലങ്കരിച്ച് നൂറോളം പേരെ ക്ഷണിച്ചായിരുന്നു വിവാഹം. സ്വീറ്റിക്ക് വരനായി കണ്ടെത്തിയ ഷേരുവും അപരിചതനല്ല. സവിതയുടെ അയൽവാസി മനിതയുടെ വളർത്തുനായയാണ് ഷേരു. എട്ട് വർഷമായി ഷേരു തങ്ങളൊപ്പമുണ്ടെന്ന് സവിത പറയുന്നു. സ്വീറ്റിക്ക് വിവാഹം ആലോചിച്ച് തുടങ്ങിയപ്പോൾ ആദ്യം മനസ്സിൽ വന്നത് ഷേരുവാണെന്നും സവിത പറയുന്നു. അയൽവാസിയോട് ചോദിച്ചപ്പോൾ അവർക്കും സമ്മതം. ലളിതമായി വിവാഹം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ എല്ലാം പെട്ടെന്ന് ഗൗരവമുള്ളതായി. മനുഷ്യരുടെ വിവാഹത്തിന് നൽകുന്ന അതേ പ്രാധാന്യത്തോടെ തന്നെ വളർത്തുനായ്ക്കളേയും വിവാഹം കഴിപ്പിച്ചതിനെ കുറിച്ച് സവിത പറയുന്നു. മക്കളില്ലാത്ത തനിക്കും ഭർത്താവിനും സ്വീറ്റിയുടെ വിവാഹത്തിലൂടെ മകളുടെ വിവാഹം കഴിപ്പിച്ച അനുഭവമായിരുന്നുവെന്നും സവിത പറയുന്നു.