ഉറ്റവരോടും ഉടയവരോടും ഭൂമിയിലെ സർവ്വ ജീവജാലങ്ങളോടും അവസാനമായി വിടപറയുന്ന ദിവസത്തെ ആ ഗാനം. സമയമാകുന്ന രഥത്തിലേക്ക് സ്വർഗയാത്രയ്ക്ക് ഒരുങ്ങുമ്പോഴുള്ള ആ ഗാനം പിറവി എടുത്തിട്ട് ഇന്നേക്ക് 125 വർഷം. 1897-ൽ ഒരു പ്രത്യാശ ഗീതമെന്ന നിലയിലാണ് സമയമാം രഥത്തിൽ എന്ന ഗാനം എഴുതിയത്. പിന്നീട് ഇത് ഒരു വിലാപഗാനമായി പരിണമിക്കുകയായിരുന്നു. ഭൂമിയലെ യാത്രകളെല്ലാം അവസാനിപ്പിച്ച് കടമകളൊക്കെ പൂർത്തിയാക്കി നിത്യ ലോകത്തേക്കുള്ള യാത്ര ആരംഭിക്കുന്നുവെന്ന ആശയം മുന്നോട്ട് വെക്കുന്നതാണ് ഗാനം.മലയാളത്തിൽ ഏറ്റവുമധികം പ്രചാരം നേടിയ ക്രിസ്തീയ ഗാനം എന്ന നിലയിലും സമയമാം രഥത്തിൽ ശ്രദ്ധേയമാണ്. എന്നാൽ ഈ ഗാനമെഴുതിയത് ഒരു മലയാളിയല്ല എന്നതാണ് മറ്റൊരു പ്രത്യേകത. ജർമൻ മിഷണറിയായ ഫോൾബ്രഷ്റ്റ് നാഗൽ ആണ് 20 വരികളുള്ള ഈ ഗാനത്തിന് രൂപം നൽകിയത്. കുന്നംകുളത്ത് നിന്ന് കണ്ണൂരിലേക്ക് കാളവണ്ടിയിൽ യാത്ര ചെയ്യുന്നതിനിടയിൽ ഗാനത്തിന്റെ വരികൾ ഉടലെടുത്തു. കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത് ‘അരനാഴികനേരം’ എന്ന സിനിമയിൽ രൂപമാറ്റങ്ങളൊക്കെ വരുത്തി എത്തിയതോടെയാണ് ഗാനം പ്രസിദ്ധമാകുന്നത്. എന്നാൽ വയലാർ രചിച്ച് ദേവരാജൻ സംഗീതം നൽകിയ ഗാനമെന്ന തെറ്റിദ്ധാരണയുണ്ട്.”എൻ സ്വദേശം കാൺവതിന്നായി ബദ്ധപ്പെട്ടോടീടുന്നു” എന്ന വരികൾ മാറ്റി ”എൻ സ്വദേശം കാൺവതിന്നായി ഞാൻ തനിയെ പോകുന്നു” എന്നിങ്ങിനെ ചില വരികൾ വയലാർ തിരുത്തിയിരുന്നു. ഓ മൈ ഡാർലിങ് ക്ലമൻ്റൈൻ എന്ന അമേരിക്കൻ നടോടി ഗാനത്തിന്റെ ഈണമാണ് സമയമാം രഥത്തിന് ഉപയോഗിച്ചിരിക്കുന്നത്.
സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു ... ഈ ഗാനം പിറവി എടുത്തിട്ട് ഇന്നേക്ക് 125 വർഷം .. ഗാനം എഴുതിയത് മലയാളിയല്ല !
Jowan Madhumala
0
Tags
Top Stories