ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ പിടിച്ചെടുത്തത് ആം ആദ്മി പാർട്ടി. ആകെയുള്ള 250 സീറ്റുകളില്‍ 132 സീറ്റുകളിലും വിജയിച്ച് ആം ആദ്മി പാർട്ടി കേവലഭൂരിപക്ഷം നേടി. രണ്ട് സീറ്റിൽ കൂടി ആം ആദ്മി ലീഡ് ചെയ്യുന്നുണ്ട്. 15 വർഷം ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ ഭരിച്ച ബിജെപിയെ തകർത്താണ് ആം ആദ്മിയുടെ ചരിത്ര വിജയം. ബി.ജെ.പി 104 സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചു. അതേസമയം, ഒമ്പത് സീറ്റിലേയ്ക്ക് ചുരുങ്ങിയ കോണ്‍ഗ്രസ് നിലം പരിശായി.
ദില്ലിയിലെ മൂന്ന് മുൻസിപ്പൽ കോർപ്പറേഷനുകളും സംയോജിപ്പിച്ച് ഒന്നക്കിയശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി. 15 വർഷമായി മുനിസിപ്പൽ കോർപ്പറേഷനുകൾ ഭരിക്കുന്ന ബിജെപി 2017 ലെ തെരഞ്ഞെടുപ്പിൽ 181 വാർഡുകളിൽ വിജയം നേടിയിരുന്നു. ഒന്നരക്കോടിയോളം വോട്ടർമാരുള്ള ദില്ലിയിൽ 50 ശതമാനം പോളിംഗ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. 171 വരെ സീറ്റ് നേടി ആം ആദ്മി പാർട്ടി അട്ടിമറി വിജയം നേടുമെന്നായിരുന്നു എക്സിറ്റ് പോൾ ഫല പ്രഖ്യാപനം. 42.05 ശതമാനം വോട്ട് നേടിയാണ് ആം ആദ്മി പാർട്ടിയുടെ വിജയം. ബിജെപി 39.09 ശതമാനം വോട്ട് നേടിയപ്പോള്‍ 11.68 ശതമാനം മാത്രമാണ് കോൺഗ്രസിന് നേടാന്‍ കഴിഞ്ഞത്.