കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഈരാറ്റുപേട്ട നടയ്ക്കലിൽ നിന്നും 11.509 ഗ്രാം MDMA യുമായി നടയ്ക്കൽ കണിയാംകുന്നേൽ വീട്ടിൽ സുബൈർ മകൻ മുന്ന എന്ന് വിളിക്കുന്ന മുഹമ്മദ് മുനീർ (24 വയസ്സ് ) എന്നയാളെ അറസ്റ്റ് ചെയ്തു.
നിരവധി മയക്കുമരുന്ന് കേസുകളിലും മോഷണ കേസുകളിലും പ്രതിയായ ടിയാൻ ഈരാറ്റുപേട്ട മേഖലയിലെ MDMA യുടെ മൊത്ത വിതരണക്കാരനാണ്. ബാഗ്ലൂരിൽ നിന്നും രഹസ്യമായി കടത്തിക്കൊണ്ട് വന്ന് ഗ്രാമിന് അയ്യായിരം രൂപാ നിരക്കിലാണ് ടിയാൻ ലഹരി കച്ചവടം നടത്തി വന്നിരുന്നത്. കോട്ടയം എക്സൈസ് സ്പെഷ്യൽ സ്വാഡ് ടീം നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് കൊടും ക്രിമിനലായ മുന്നയെ പിടികൂടാൻ കഴിഞ്ഞത്. MDMA അവശ്യപ്പെട്ടുകൊണ്ട് യുവതികളും വിദ്യാർത്ഥികളും അടക്കമുള്ള നിരവധി ആളുകളുടെ കോളുകളാണ് ടിയാൻ്റെ ഫോണിലേക്ക് ദിവസവും വരുന്നത്. ടിയാൻ്റെ ഫോണിലേക്ക് വന്ന കോളുകൾ നിരീക്ഷിക്കുകയാണന്നും ലഹരി കടത്തിൽ ടിയാന് സഹായികൾ ഉണ്ടെങ്കിൽ അവർക്കെതിരേ നിയമനടപടികൾ എടുക്കുമെന്നും എക്സൈസ് അറിയിച്ചു.
അര ഗ്രാമിന് മുകളിൽ MDMA കൈവശം സൂക്ഷിക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്,
10 ഗ്രാമിന് മുകളിൽ MDMA സൂക്ഷിച്ചാൽ 20 വർഷം വരെ തടവ് ശിക്ഷ കിട്ടുന്ന ഗൗരവമായ കുറ്റക്യത്യമാണ്. എക്സൈസ്കാരെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ വളരെ സാഹസികമായാണ് കീഴടക്കിയത്.
റെയ്ഡിൽ സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബ്, പ്രിവൻ്റീവ് ഓഫീസർ K രാജീവ്, M നൗഷാദ്, CEOമാരായ വിനോദ് കുമാർ V, നിമേഷ് KS, രതീഷ് PR, സുരേഷ് ട, അരുൺ P നായർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ ആശ മാത്യു എന്നിവർ പങ്കെടുത്തു.