'വീരപ്പൻ വേട്ട', 18 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസ്; 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി, വിധി വചാതി കേസിൽ



ചെന്നൈ: വീരപ്പൻ വേട്ടയുടെ മറവിൽ ആദിവാസി സ്ത്രീകളെ ബലാത്സംഗം ചെയ്ത വചാതി കൂട്ട ബലാത്സംഗ കേസിൽ 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് മദ്രാസ് ഹൈക്കോടതി. വനം, റവന്യൂ വകുപ്പുകളിലെ മുൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ 215 പ്രതികൾ അപ്പിൽ കോടതി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. ജസ്റ്റിസ് പി വേൽമുരുകനാണ് വിധി പറഞ്ഞത്. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രതികൾ സമർപ്പിച്ച അപ്പീലുകളിൽ വിധി പറയുന്നത് മാറ്റിവെച്ചിരുന്നു.1992ൽ തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ വചാതി ഗ്രാമത്തിലെ 18 സ്ത്രീകളാണ് ബലാത്സംഗത്തിനിരയായത്. 126 ഫോറസ്റ്റ് ഉദ്യോഗസ്ഥർ, 84 പോലീസുകാർ, 5 റവന്യൂ ഉദ്യോഗസ്ഥർ എന്നിവരാണ് പ്രതികളായത്. എല്ലാ പ്രതികളെയും കസ്റ്റഡിയിലെടുത്ത് നടപടികൾ സ്വീകരിക്കാൻ ജഡ്ജി സെഷൻസ് കോടതിക്ക് നിർദേശം നൽകി.ബലാത്സംഗത്തിനിരയായ 18 സ്ത്രീകൾക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. സംഭവത്തെ തുടർന്ന് മരിച്ച മൂന്ന് ഇരകളുടെ കുടുംബങ്ങൾക്ക് അധിക നഷ്ടപരിഹാരം നൽകണമെന്ന് കോടതി പറഞ്ഞു.


കേസിൽ ബലാത്സംഗ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാര തുകയുടെ 50 ശതമാനം ഈടാക്കാൻ സംസ്ഥാനത്തിന് ഉത്തരവിട്ടു. ക്ഷേമ നടപടികളും തൊഴിലവസരങ്ങളും ഇരകളുടെ കുടുംബങ്ങളിലേക്ക് വ്യാപിപ്പിക്കണം, വച്ചത്തിയിൽ താമസിക്കുന്ന ആദിവാസികളുടെ ജീവിത നിലവാരം ഉയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം, കോടതി കൂട്ടിച്ചേർത്തു.

അനധികൃതമായി ചന്ദനം മുറിച്ച് കടത്തുന്നുണ്ടെന്നും ഗ്രാമവാസികൾക്ക് ഇതിൽ പങ്കുണ്ടെന്നും ആരോപിച്ചാണ് 1992 ജൂൺ 20ന് തമിഴ്‌നാട്ടിലെ വനം, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥർ വചാതി ഗ്രാമത്തിലെത്തിയത്. പ്രദേശത്തെ ആദിവാസി - ഗോത്രവർഗ വിഭാഗങ്ങൾ താമസിക്കുന്ന വീടുകളിൽ അതിക്രമിച്ചു കയറുകയും സ്ത്രീകളെ ക്രൂരമായി മർദ്ദിക്കുകയും പതിനെട്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർ വീടുകൾ നശിപ്പിച്ചു.1995ൽ സിപിഎം നൽകിയ ഹർജി സ്വീകരിച്ച മദ്രാസ് ഹൈക്കോടതി കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറി. 2011 സെപ്റ്റംബർ 29ന് വിചാരണ കോടതി നാല് ഐഎഫ്എസ് ഉദ്യോഗസ്ഥരും 84 പോലീസുകാരും 5 റവന്യൂ ഉദ്യോഗസ്ഥരും ഉൾപ്പെടെ 126 ഫോറസ്റ്റ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇപ്പോള്‍ മദ്രാസ് ഹൈക്കോടതി തള്ളിയത്. പ്രതിപ്പട്ടികയിലുണ്ടായിരുന്ന 54 പേർ മരിച്ചു പോയിരുന്നു.
Previous Post Next Post