ശബരിമല-അതീവ സുരക്ഷാ മേഖലയിൽ ഒളിച്ചിരുന്നത് 5 ദിവസം, മൊബൈൽ ടവർ പ്രവർത്തനം തടസപ്പെടുത്തി മോഷണം, ഏഴുപേർ അറസ്റ്റിൽ



പത്തനംതിട്ട: ശബരിമലയിലെ അതീവ സുരക്ഷാ മേഖലയിൽ കടന്ന് മൊബൈൽ ടവർ പ്രവർത്തനം തടസപ്പെടുത്തുകയും കേബിൾ മോഷ്ട്ടിക്കുകയും ചെയ്ത സംഘം പിടിയിലായി. ദിവസങ്ങളായി ഇക്കാര്യത്തിൽ നിലനിന്നിരുന്ന ആരോപണങ്ങൾക്ക് ഇതോടെ താത്ക്കാലിക ആശ്വാസമായി. എന്നാൽ മോഷണം മാത്രമായിരുന്നോ ഇവരുടെ ഉദ്ദേശം എന്നും ഇത്രയധികം സുരക്ഷാ ഉള്ളിടത്തേക്ക് നുഴഞ്ഞു കയറാൻ കഴിയുമോ എന്നതും അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടി വരും.

പമ്പ-ശബരിമല പാതയില്‍ ശരംകുത്തിയില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ ടവറിന്റെ കേബിളുകള്‍ മോഷ്ടിച്ച കേസില്‍ ഏഴു പേരെ ആണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കട്ടപ്പന പുളിയന്‍മല സ്വദേശികളായ അയ്യപ്പദാസ്, വിക്രമന്‍, ഷഫീക്, രഞ്ജിത്ത്, അഖില്‍, അസിം, ജലീല്‍ എന്നിവരാണ് അറസ്റ്റിലായത്. ഒന്നുമുതല്‍ ആറുവരെ പ്രതികളെ പുളിയന്‍മലയിലും ഏഴാം പ്രതി ജലീലിനെ പമ്പയിലും നിന്നുമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.ഒക്ടോബര് 12 ന് രാത്രി 8.30 ന് ശേഷമാണ് മോഷണം നടന്നത്. ടവറില്‍ കേടുപാടുകള്‍ വരുത്തിയശേഷം 280 മീറ്റര്‍ ആര്‍എഫ് കേബിള്‍, 35 മീറ്റര്‍ എര്‍ത്ത് കേബിള്‍, 55 ഡിസി കേബിളുകള്‍, 100 മീറ്റര്‍ ലാന്‍ഡ്‌ലൈന്‍ കേബിള്‍, ഒന്നര കിലോമീറ്റര്‍ ദൂരം വലിക്കാവുന്ന 5 ജോഡി ലാന്‍ഡ്‌ലൈന്‍ കേബിള്‍, 50 മീറ്റര്‍ ലാന്‍ഡ് ലൈന്‍ കേബിളുകള്‍, 5 എംസിബി കേബിള്‍ എന്നിവയാണ് മോഷ്ടിച്ചത്. ആകെ രണ്ടര ലക്ഷത്തോളം രൂപ വില ബി എസ് എൻ എൽ കണക്കാക്കുന്നുണ്ട്.

സംഭവത്തെ തുടർന്ന് ബിഎസ്എന്‍എല്‍ ഡിവിഷണല്‍ എന്‍ജിനിയറുടെ പരാതിപ്രകാരമാണ് പമ്പ പോലീസ് കേസെടുത്തത്. ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ ഉത്തരവുപ്രകാരം പ്രത്യേകസംഘം രൂപീകരിച്ച് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരുന്നു. പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ തന്ത്രപരമായാണ് മോഷ്ടാക്കളെ വേഗം കണ്ടെത്താൻ കഴിഞ്ഞത്. ചാലക്കയം മുതല്‍ പമ്പ വരെയുള്ള ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ പരിശോധിച്ചപ്പോള്‍, സംഭവദിവസം രാവിലെ ആറിന് ചെളിക്കുഴി ഭാഗത്തു കൂടി കാട്ടിലൂടെ നാലു പേര്‍ കയറിപ്പോകുന്നത് കണ്ടെത്തി.ശരംകുത്തിയിലെത്തി മോഷണം നടത്തിയശേഷം, രണ്ടുപേര്‍ കേബിളുകള്‍ ചാക്കുകളിലാക്കി പലതവണയായി ചുമന്നു കൊണ്ട് താഴെയെത്തിക്കുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. കാറിലാണ് മോഷ്ടിച്ച സാധനങ്ങള്‍ പ്രതികള്‍ കടത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്തു. മോഷ്ടിച്ച സാധനങ്ങള്‍ കണ്ടെത്തുന്നതിനായി പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇടുക്കിയിലേക്ക് പോയിട്ടുണ്ട്.

ഡിവൈഎസ്പിമാരായ ആര്‍ ബിനു,, രാജപ്പന്‍ റാവുത്തര്‍, ഡോ. ആര്‍ ജോസ്,വെച്ചൂച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ രാജഗോപാല്‍, റാന്നി എസ്ഐ അനീഷ്, പമ്പ എസ്ഐമാരായ സജി, സുഭാഷ്, സിപിഓമാരായ സുധീഷ്, അനു എസ് രവി, ജസ്റ്റിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കേബിള്‍ മോഷണം പോയ വാര്‍ത്ത പുറത്തു വന്നതോടെ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. തകരാറിലായ ശബരി പാതയിലെ മൊബൈൽ പ്രവർത്തനം ബിഎസ്എൻഎൽ ഊർജിതമായി
Previous Post Next Post