അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള അസംബ്ലി തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ്, മിസോറം എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളാണ് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ പ്രഖ്യാപിച്ചത്. മിസോറമില്‍ ഡിസംബര്‍ 17നും ഛത്തീസ്ഗഢില്‍ ജനുവരി മൂന്നിനും മദ്ധ്യപ്രദേശില്‍ ജനുവരി 8നും രാജസ്ഥാനില്‍ ജനുവരി 14നും തെലങ്കാനയിൽ ജനുവരി 18നും തിരഞ്ഞെടുപ്പ് നടക്കും.
മദ്ധ്യപ്രദേശ്- 230, രാജസ്ഥാന്‍-200, തെലങ്കാന-119, ഛത്തീസ്ഗഢ്-90, മിസോറം-40 എന്നീ നിയമസഭ സീറ്റുകളിലാണ് തിരഞ്ഞെടുപ്പ്. അഞ്ചു സംസ്ഥാനങ്ങളിലുമായി 8.2 കോടി പുരുഷ വോട്ടര്‍മാരും 7.8 കോടി വനിത വോട്ടര്‍മാരും 60.2 ലക്ഷം കന്നി വോട്ടര്‍മാരുമാണ് ഇത്തവണ സമ്മദിദാന അവകാശം വിനിയോഗിക്കുന്നത്.