വീടിനകത്തെ വസ്ത്രങ്ങളും പേപ്പറുകളും തനിയെ കത്തുന്നു; പകച്ച് കുടുംബവും നാട്ടുകാരും; ദുരൂഹത കണ്ടെത്താന്‍ പോലീസ്



തിരുവനന്തപുരം: വീട്ടില്‍ കിടക്കുന്ന വസ്ത്രങ്ങളും പേപ്പറുകളും തനിയെ കത്തുന്നു. ആര്യനാട് ഇറവൂര്‍ കിഴക്കേക്കര സജി ഭവനില്‍ ഡി.സത്യന്‍റെ വീട്ടിലാണ് അത്യപൂര്‍വ്വ സംഭവം നടക്കുന്നത്. സംഭവം എന്തെന്നറിയാതെ പകച്ചിരിക്കുകയാണ് കുടുംബവും നാട്ടുകാരും. സംഭവത്തെക്കുറിച്ച് വീട്ടുകാര്‍ പഞ്ചായത്തിലും ആര്യനാട് പോലീസ് സ്റ്റേഷനിലും പരാതി നല്‍കി.ഇക്കഴിഞ്ഞ 15ന് രാത്രി 9 മുതല്‍ ആണ് പേടിപ്പെടുത്തുന്ന സംഭവം തുടങ്ങിയത്. അലമാരയിലും സമീപത്തെ സ്റ്റാന്‍ഡില്‍ ഇട്ടിരുന്ന വസ്ത്രങ്ങളിലും ആണ് ആദ്യം തീ കത്തിയത്. പുക വന്നതിനു പിന്നാലെ വസ്ത്രങ്ങള്‍ കത്തുകയായിരുന്നെന്ന് സത്യന്‍ പറയുന്നു. വസ്ത്രങ്ങള്‍ വീടിന് പുറത്തിടുമ്പോള്‍ കുഴപ്പമില്ല. അന്ന് നിരവധി വസ്ത്രങ്ങള്‍ക്ക് തീപിടിച്ചതായും സത്യന്‍ പറഞ്ഞു.


അടുത്ത ദിവസവും ഇത് തുടര്‍ന്നതോടെ വീട്ടുകാര്‍ പഞ്ചായത്തംഗം ഐത്തി അശോകനെ അറിയിച്ചു. ഇതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാമെന്ന് കരുതി ഇലക്ട്രിഷ്യനെയും കൊണ്ടുവന്ന് പരിശോധിപ്പിച്ചു. പരിശോധനയില്‍ വയറിങ്ങിന് തകരാര്‍ ഉള്ളതായി കണ്ടില്ല. പഞ്ചായത്തംഗം വീട്ടില്‍ ഉണ്ടായിരുന്ന സമയത്തും വസ്ത്രങ്ങള്‍ അഗ്‌നിക്കിരയായി.
ആര്യനാട് പോലീസിനു പിന്നാലെ ഇലക്ട്രിസിറ്റി ജീവനക്കാരും പഞ്ചായത്ത് പ്രസിഡന്‍റ് വി. വിജുമോഹനും വീട്ടില്‍ എത്തി. എന്നാല്‍, ഈ സമയം തീപിടിത്തം ഉണ്ടായില്ല. അടുത്തദിവസം രാവിലെ പഞ്ചായത്തംഗം വീട്ടുകാരോട് തീപ്പെട്ടി, ലൈറ്റര്‍ പോലുള്ള സാധനങ്ങള്‍ ഒളിച്ചുവെയ്ക്കാന്‍ നിര്‍ദേശിച്ചു. ചൊവ്വാഴ്ച പ്രശ്‌നം ഉണ്ടായില്ല.

ബുധന്‍ രാത്രി 9 ന് വീണ്ടും ഇത് തുടര്‍ന്നു. വ്യാഴം വൈകിട്ട് വീട്ടില്‍ നടന്ന പ്രാര്‍ഥനയുടെ ഒടുവിലും തീ പിടിത്തം ഉണ്ടായതായി സത്യന്‍ പറഞ്ഞു. ഇതോടെ വെള്ളിയാഴ്ച പഇതോടെ രാത്രി ബന്ധുവീട്ടിലേക്ക് വീട്ടുകാര്‍ താമസം മാറി. പിന്നീട് തീപിടിത്തം ഉണ്ടയിട്ടില്ലെന്നാണ് സത്യന്‍ പറയുന്നത്. സത്യനും ഭാര്യ ജെ സലീനയും മകന്‍ ഷിജി കുമാറും ഇയാളുടെ നാലും അഞ്ചും വയസുള്ള മക്കളുമാണ് ഇവിടെ താമസം. ഷിജി കുമാറിന്‍റെ ഭാര്യ ഇയാളെയും മക്കളെയും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉപേക്ഷിച്ചു പോയതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതായാണ് പോലീസും സംശയിക്കുന്നത്. പോലീസ് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണ്.ഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും വീട്ടുകാര്‍ പരാതി നല്‍കി. അന്ന് വൈകീട്ട് അടുക്കളയില്‍ ഉണ്ടായിരുന്ന പേപ്പറുകള്‍ക്കും പ്ലാസ്റ്റിക് ചാക്കുകള്‍ക്കും തീപിടിച്ചു.ഇതോടെ രാത്രി ബന്ധുവീട്ടിലേക്ക് വീട്ടുകാര്‍ താമസം മാറി. പിന്നീട് തീപിടിത്തം ഉണ്ടയിട്ടില്ലെന്നാണ് സത്യന്‍ പറയുന്നത്. സത്യനും ഭാര്യ ജെ സലീനയും മകന്‍ ഷിജി കുമാറും ഇയാളുടെ നാലും അഞ്ചും വയസുള്ള മക്കളുമാണ് ഇവിടെ താമസം. ഷിജി കുമാറിന്‍റെ ഭാര്യ ഇയാളെയും മക്കളെയും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉപേക്ഷിച്ചു പോയതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതായാണ് പോലീസും സംശയിക്കുന്നത്. പോലീസ് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണ്.
Previous Post Next Post