'ഭാരത് മാതാ കീ ജയ്', 'വന്ദേമാതരം'; ദുബായിലെത്തിയ മോദിക്ക് മുദ്രാവാക്യം വിളിയോടെ വരവേൽപ് നൽകി പ്രവാസി

 



ദുബായ്: കോപ്28 യുഎൻ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം ആണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ എത്തിയത്. ദുബായിൽ എത്തിയ മോദിയെ കാണാൻ നിരവധി പ്രവാസികൾ ആണ് താജ് ഹോട്ടലിന് പുറത്ത് കാത്തുനിന്നത്. ഇന്ത്യൻ പ്രവാസികൾ മുദ്രാവാക്യം വിളിയോടെയാണ് മോദിയെ വരവേറ്റത്. 'സാരെ ജഹാൻ സേ അച്ഛാ' എന്ന് തുടങ്ങുന്ന ഗാനം പാടി ചിലർ. എന്നാൽ മറ്റു ചിലർ 'ഭാരത് മാതാ കീ ജയ്', 'വന്ദേമാതരം' എന്നു ഉറക്കെ വിളിച്ചാണ് മോദിയെ വരവേറ്റത്.പ്രധാനമന്ത്രി എക്സ് പ്ലാറ്റ് ഫോമിലെയാണ് ഇതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. മികച്ച ഒരു ഗ്രഹം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് ഉച്ചകോടിയുടെ നടപടികൾ എന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി യുഎഇയിലെത്തിയത്. ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ വിമാനത്താവളത്തിൽ എത്തി സ്വീകരിച്ചിരുന്നു. ഈ മാസം 12നാണ് കോപ്28 സമാപിക്കുക.കോപ്28 ഉച്ചകോടിയിൽ പങ്കെടുത്ത് മോദി സംസാരിച്ചു. ആഗോള താപനം കുത്തനെ കുറയ്ക്കാൻ എല്ലാ രാജ്യങ്ങളും ശ്രമിക്കണം. അതിന് വേണ്ടി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ജനസംഖ്യ വളരെ കുറവുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ ഉദ്വമനം വളരെ കുറവാണ്. ഇന്ത്യയുടെ ജനസംഖ്യ ആഗോള ജനസംഖ്യയുടെ 17 ശതമാണ് ഉള്ളത്. നാഷണൽ ഡിറ്റർമൈൻഡ് കോൺട്രിബ്യൂഷൻ(എൻഡിസി) ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ രാജ്യം അതിവേഗം മുന്നേറുകയാണെന്ന് പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.


നരേന്ദ്ര മോദി യുഎഇ ആസ്ഥാനമായുള്ള പത്രമായ അല്‍ഇത്തിഹാദിന് അഭിമുഖം നൽകിയിരുന്നു. ല്ലാ രാജ്യങ്ങളും അവരുടെ എൻഡിസി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആത്മാർത്ഥമായി പ്രവർത്തിക്കാൻ മോദി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ആഗോള നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. കാലാവസ്ഥാ വ്യതിയാനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രത്യേക പരിപാടികളിൽ പങ്കെടുത്തു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാൻ വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളെ സഹായിക്കുന്നതിന് സമ്പന്ന രാജ്യങ്ങൾ സാങ്കേതികവിദ്യ കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടു. കൂടാതെ കോപ് 28 പ്രസിഡന്റ് സുൽത്താൻ അൽ ജാബർ, യുഎൻ കാലാവസ്ഥാ വ്യതിയാന അധ്യക്ഷൻ സൈമൺ സ്റ്റീൽ എന്നിവർക്കൊപ്പം ഉദ്ഘാടന പ്ലീനറിയിൽ പങ്കെടുത്ത ഏത നേതാവ് നരേന്ദ്ര മോദിയായിരുന്നു.മോദിയുടെ പ്രസംഗം വളരെ ശ്രദ്ധയോടെയാണ് ലോകം കേട്ടത്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ഇന്ത്യയുടെ സജീവ സമീപനത്തെ സൂചിപ്പിക്കുന്ന രണ്ട് സംരംഭങ്ങൾ ആണ് പരിസ്ഥിതി മന്ത്രാലയം അവതരിപ്പിച്ചത് . "ഗ്രീൻ ക്രെഡിറ്റ്" സംരംഭം 'ലൈഫ്' എന്നിങ്ങനെയാണ്.
പരിസ്ഥിതി സൗഹൃദ സമ്പ്രദായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ഇതിന്റെ കാര്യങ്ങൾ. ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തുന്നതിനുള്ള പ്രയത്നം നടത്തുന്ന ഏതാനും രാജ്യങ്ങളിൽ ഒരു രാജ്യമാണ് ഇന്ത്യ എന്ന് മോദി പറഞ്ഞു.
Previous Post Next Post