ഗുവാഹത്തി: രാജ്യത്ത് ഇലക്ട്രിസിറ്റി ബില്ല് അടയ്ക്കേണ്ടതില്ലാത്ത സ്ഥിതി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ വീടുകൾക്കും സൗജന്യമായി വൈദ്യുതി ലഭിക്കുന്ന പദ്ധതികൾ നടപ്പാക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്ന് അസമിലെ ഗുവാഹത്തിയില്‍ 11,599 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ വീടുകളിലേക്കും വൈദ്യുതി എത്തിക്കാനുള്ള പ്രചാരണ പരിപാടികൾ കഴിഞ്ഞ പത്തുവർഷത്തോളം നടത്തിവന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇനി നാം ഇലക്ട്രിസിറ്റി ബില്ലുകൾ പൂജ്യമാക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ബജറ്റിൽ രാജ്യത്തെ 1 കോടി പേർക്ക് സോളാർ റൂഫ്ടോപ്പ് നൽകാനുള്ള പദ്ധതി പ്രഖ്യാപിച്ച കാര്യം അദ്ദേഹംചൂണ്ടിക്കാട്ടി.
കേന്ദ്രത്തിലുമുള്ള ബിജെപി സർക്കാരുകൾ ഓരോ ഗുണഭോക്താക്കളിലേക്കും എത്തിച്ചേരാൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ഓരോ പൗരന്റെയും ജീവിതം സുഖകരമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ലക്ഷ്യം ബജറ്റിൽ വ്യക്തമായി കാണാം. 11 ലക്ഷം കോടി രൂപയുടെ ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു കഴിഞ്ഞു," അദ്ദേഹം പറഞ്ഞു.