ഡോ. വന്ദന മോഹൻ ദാസിൻ്റെ മരണം സംബന്ധിച്ച്
സിബിഐ അന്വേഷണം ഹൈക്കോടതി നിരാകരിച്ച സാഹചര്യത്തിൽ അപ്പീൽ നൽകുമെന്ന് വന്ദന ദാസിൻ്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ആക്രമണം നടന്ന് നാല
ര മണിക്കൂറോളം മകൾക്ക് ചികിത്സ വൈകി.
ചികിത്സ നൽകുന്നതിനും, തുടർനടപടിക്രമങ്ങളിലും വീഴ്ച ഉണ്ടായി.
സർക്കാരിന്റെ ഭാഗത്തുനിന്നും നിരവധി അന്വേഷണമാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്.
കൊലപാതകത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കുന്നതിന് കേരളത്തിന് പുറത്തുനിന്നുള്ള ഏജൻസി അന്വേഷിക്കണം എന്ന് മനസ്സിലാക്കിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
എന്നാൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ നേരിട്ട് ഹാജരായി അന്വേഷണത്തെ എതിർക്കുകയായിരുന്നു.
കഴിഞ്ഞ ജൂൺ 30 നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്.
എന്നാൽ കുറ്റപത്രം സമർപ്പിച്ചത് ചൂണ്ടിക്കാട്ടി അന്വേഷണത്തെ അവർ നിരാകരിക്കുകയായിരുന്നു
തങ്ങൾ ഇതുവരെ സർക്കാരിനെതിരായി ഒന്നും സംസാരിച്ചിട്ടില്ല.
എന്നിട്ടും കഴിഞ്ഞ ഏഴ് മാസം കൊണ്ട് 20 തവണ കേസ് പരിഗണിച്ചിട്ടും നീട്ടിക്കൊണ്ടുപോയി.
എന്തിനാണ് മകളുടെ മരണത്തെ സർക്കാർ എതിർക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
സിബിഐ അന്വേഷണം ഹൈക്കോടതി നിരാകരിച്ച സാഹചര്യത്തിൽ ഡിവിഷൻ ബഞ്ചിന് അപ്പീൽ നൽകും.