തൃശൂർ പൂരം കലക്കിയ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാൻ വേണ്ടിയാണെന്ന ഗുരുതര ആരോപണവുമായി തൃശൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ



സുരേഷ് ഗോപി പ്രശ്നം പരിഹരിച്ചെന്ന് ബിജെപി സൈബർ പ്രചാരണം തുടങ്ങിയതായും അദ്ദേഹം ആരോപിച്ചു. വോട്ട് കച്ചവടത്തിനായി പൂരത്തിനെ മറയാക്കിയത് ദൗർഭാഗ്യകരമാണെന്നും സിപിഎമ്മിൻ്റെ അജണ്ട നടപ്പാക്കാൻ കമ്മീഷണറെ ഉപയോഗിച്ചു എന്നും അദ്ദേഹം ആരോപിച്ചു. വോട്ടെടുപ്പ് കഴിഞ്ഞാൽ കമ്മീഷണറെ തിരികെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്ത് വന്നാലും തൃശൂരിൽ യുഡിഎഫ് തന്നെ ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം,
പോലീസ് സേനയിൽ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സർക്കാർ നടപടിയിൽ ഭിന്നത. ഭിന്നതയുണ്ടാക്കിയത് കമ്മിഷണർക്കൊപ്പം എ.സി.പി. സുദർശനതിരായ നടപടിയാണ്. എ.സി.പി. സുദർശനാണ് കമ്മിഷണറുടെ അനാവശ്യ ഇടപെടലിൽ ഇരയായെന്ന് ആരോപണം. ഇദ്ദേഹത്തിനെതിരായ നടപടി പുനപരിശോധിക്കണമെന്നും ആവശ്യം ഉയരുന്നു. എ.സി.പി. ശ്രമിച്ചത് പ്രശ്‌നപരിഹാരത്തിനാണെന്നും ഇദ്ദേഹത്തിനെതിരായ നടപടി മനോവീര്യം തകർക്കുന്നതാണെന്നും ഇവർ പറയുന്നു. മുഖ്യമന്ത്രി തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകനെയും അസിസ്റ്റൻ്റ് കമ്മീഷണർ സുദർശനനെയും സ്ഥലം മാറ്റാനായി നിർദ്ദേശിച്ചിരുന്നു. സർക്കാർ നടപടിയെടുത്തത് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതിയോടു കൂടിയാണ്. പൊലീസാണ് വെടിക്കെട്ട് വൈകിയതിന് കാരണം എന്ന ആരോപണം മുറുകുന്നതിനിടയിലാണ് ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുടപിടിക്കുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. ഇതിനു പിന്നാലെയാണ് സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവാദത്തോടെ നടപടിയെടുത്തത്
Previous Post Next Post