തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെക്കില്ലെന്ന് ആവർത്തിച്ച് കെ മുരളീധരൻ. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ പൊതുരംഗത്ത് സജീവമാകില്ല.



തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെക്കില്ലെന്ന് ആവർത്തിച്ച് കെ മുരളീധരൻ. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ പൊതുരംഗത്ത് സജീവമാകില്ല. പ്രവർത്തന കേന്ദ്രം ഇനി കേരളമാണെന്നും,വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്നും ആവശ്യമാണെന്നും കെ മുരളീധരൻ പറഞ്ഞു.

തൃശ്ശൂരിലെ തോൽവിയിൽ സംസ്ഥാന ജില്ല നേതൃത്വത്തെ നേരിട്ട് കടന്നാക്രമിക്കാതെ, പരാജയത്തിന് കാരണം പ്രചരണത്തിൽ വീഴ്ച സംഭവിച്ചുവെന്ന് കെ മുരളീധരൻ്റെ വാക്കുകൾ. തൃശൂരിൽ മാത്രം ക്രിസ്ത്യൻ വോട്ടുകൾ ചോർന്നു.സുരേഷ് ഗോപിയുടെ ഇടപെടൽ മനസ്സിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു തെരഞ്ഞെടുപ്പോടുകൂടി ലോകം അവസാനിക്കാൻ പോകുന്നില്ല. തൃശൂരിൽ മാത്രമാണ് ക്രൈസ്തവ വോട്ടുകളിൽ വില്ലലുണ്ടായത്. അല്ലെങ്കിൽ കോട്ടയത്തും ഇടുക്കിയിലും ഒന്നും ഞങ്ങൾ ജയിക്കില്ലല്ലോ. തൃശൂരിൽ സുരേഷ് ഗോപി നടത്തിയ പരമ്പരാഗത വോട്ടുകളിൽ വില്ലനുണ്ടാക്കിയെന്നും കെ മുരളീധരൻ പറഞ്ഞു.

അതേസമയം മുരളീധരൻ ഡൽഹിയിലെത്തിയത് അറിയാതെ കോഴിക്കോട്ടെ വീട്ടിലെത്തിയ വിഡി സതീശൻ കൂടിക്കാഴ്ച നടത്താൻ കഴിയാതെ മടങ്ങേണ്ടി വന്നു.സതീശൻ വരുന്ന കാര്യം അറിഞ്ഞിരുന്നെങ്കിൽ കാത്തിരുന്നെന്ന് മുരളീധരൻ തെരഞ്ഞെടുപ്പിൽ തോൽവിക്ക് പിന്നാലെ നേതൃത്വം നൽകിയ കെ മുരളീധരനുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു. ഡൽഹിയിൽ തുടരുന്ന മുരളീധരൻ സോണിയ ഗാന്ധിയെ കണ്ട് സംസ്ഥാനത്തെ സംഘടനാ സാഹചര്യം ധരിപ്പിക്കും.
Previous Post Next Post