പൊലീസ് വാഹനം ഓവർടേക്ക് ചെയ്തുവെന്ന് ആരോപിച്ച് ദലിത് യുവാവിനെ ഉദ്യോഗസ്ഥർ ക്രൂരമായി മർദിച്ചതായി പരാതി.ശുചീകരണതൊഴിലാളിയായ രോഹിത് വാൽമീകിയാണ് പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.മധ്യപ്രദേശിലെ ഖജുരാഹോയിലാണ് സംഭവം നടന്നത്.
തന്റെ ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് പോകുമ്പോഴാണ് പൊലീസിന്റെയും ഇലക്ട്രിസിറ്റി വകുപ്പിന്റെ ഔദ്യോഗികവാഹനങ്ങളെ താൻ മറികടന്നത്. എന്നാൽ ചില പൊലീസുകാർ തന്നെ അധിക്ഷേപിക്കുകയും പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നാണ് പരാതി.സംഭവത്തിൽ പരാതി ലഭിച്ചതായും അന്വേഷണം നടത്തിവരികയുമാണെന്ന് പൊലീസ് സൂപ്രണ്ട് അഗം അറിയിച്ചു.