തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ചരിത്രപ്രസിദ്ധമായ ആനയൂട്ട് നടന്നു . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എഴുപതോളം ആനകൾ ഊട്ടിൽ പങ്കെടുത്തു.



തൃശ്ശൂർ  വടക്കുംനാഥ ക്ഷേത്രത്തിൽ ചരിത്രപ്രസിദ്ധമായ ആനയൂട്ട് നടന്നു . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എഴുപതോളം ആനകൾ  ഊട്ടിൽ പങ്കെടുത്തു. പുലർച്ചെ  അഞ്ചിന് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മഹാ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. 15 പിടിയാനകളടക്കം 70 ഓളം ആനകളാണ് വടക്കുംനാഥ ക്ഷേത്രത്തിലെ 42ആമത് ആനയൂട്ടിൽ പങ്കെടുത്തത് . 12,008 നാളികേരം, 2,000 കിലോ ശർക്കര, 2,000 കിലോ അവിൽ, 500 കിലോ മലർ, 60 കിലോ എള്ള്, 50 കിലോ തേൻ, ഗണപതി നാരങ്ങ, കരിമ്പ് തുടങ്ങിയവ ഉപയോഗിച്ച് 60 പേർ ചേർന്നാണ് ആനകൾക്കായി അഷ്ടദ്രവ്യം തയ്യാറാക്കിയത്. രാവിലെ ഒമ്പതരയോടെ ഗുരുവായൂർ ലക്ഷ്മി എന്ന കുട്ടിയാനയ്ക്ക് ക്ഷേത്രം മേൽശാന്തി ചെറുമുക്ക്  ശ്രീരാജ് നാരായണൻ ആദ്യ ഉരുള നൽകി ആനയൂട്ടിന് തുടക്കം കുറിച്ചു. 500 കിലോ അരിയുടെ ചോറ്, ശർക്കര, മഞ്ഞൾപൊടി എന്നിവ ചേർത്ത ഉരുളകളും പൈനാപ്പിൾ, കക്കിരി, തണ്ണിമത്തൻ, പഴം തുടങ്ങി എട്ടോളം പഴ വർഗ്ഗങ്ങളും ദഹനത്തിന് പ്രത്യേക ഔഷധക്കൂട്ടും ഉൾപ്പെടുത്തിയാണ് ആനയൂട്ട്. വെറ്ററിനറി ഡോക്ടർമാർ, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് എന്നിവരുടെ പരിശോധനക്ക് ശേഷമാണ് ആനകളെ  മാത്രമേ ചടങ്ങിൽ പങ്കെടുപ്പിച്ചത്.വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ  ഉൾപ്പെടെയുള്ളവർ  ചടങ്ങിൽ പങ്കെടുക്കും. ഒരു കോടി രൂപയ്ക്ക് ആനയൂട്ട് ഇൻഷൂർ  ചെയ്തിട്ടുണ്ട്.
Previous Post Next Post