ഇന്നലെ ഉച്ചയോടെ റെയില്‍വേ പോലീസ് പിടികൂടുമ്പോൾ 1500 രൂപയോളം അവരുടെ കൈവശം ഉണ്ടായിരുന്നു.
പ്രതിദിനം അരലക്ഷം രൂപ വരെ സമ്പാദിച്ച ദിവസങ്ങള്‍ ഉണ്ടെന്നാണ് ഭാഗ്യയെ ചോദ്യം ചെയ്തതില്‍ നിന്ന് റെയില്‍വേ പോലീസിനു ലഭിച്ച വിവരം. ഭാഗ്യയുടെ അക്കൗണ്ടില്‍ നിന്ന് മറ്റ് അക്കൗണ്ടുകളിലേക്ക് വലിയ തുക പതിവായി കൈമാറ്റം ചെയ്തിട്ടുണ്ടെന്നും റെയില്‍വേ പോലീസ് അറിയിച്ചു.
ട്രെയിനില്‍ ഇത്തരത്തില്‍ പരിവു നടത്തുന്ന വന്‍ മാഫിയ സംഘത്തിന്‌റെ കണ്ണിയാണ് ഭാഗ്യയെന്നാണ് വിവരം. ട്രെയിനില്‍ വിതരണം ചെയ്ത കാര്‍ഡില്‍ ജ്യോതി എന്ന വ്യാജ പേരാണ് ഭാഗ്യ ഉപയോഗിച്ചിരുന്നത്. മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചതാണെന്നും അന്വേഷണത്തില്‍ അറിവായി.