സര്‍ക്കാര്‍ ഒത്താശയോടെയുള്ള നാടകം അവസാനിപ്പിക്കണം ; ഓര്‍ത്തഡോക്സ് സഭ

കോട്ടയം : പുളിന്താനം സെന്റ് ജോണ്‍സ്, മഴുവന്നൂര്‍ സെന്റ് തോമസ് എന്നീ പള്ളികളില്‍ കോടതിവിധി നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്ന വ്യാജേന മുന്‍പതിവു പോലെ സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള നാടകമാണ് അരങ്ങേറുന്നതെന്ന് ഓര്‍ത്തഡോക്‌സ് സഭ‘ആരോപിച്ചു.  
കോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ മറുവിഭാഗത്തെ അറിയിക്കുകയും അവര്‍ക്ക് പള്ളിയ്ക്കകത്ത് നിലയുറപ്പുക്കുവാന്‍ അവസരം നല്‍കുകയും ചെയ്തിട്ട്, ക്രമസമാധാന പ്രശ്‌നം സൃഷ്ടിച്ച്, അകത്തുള്ളവരെ അവിടെ നിന്ന് ഇറക്കാന്‍ നടത്തുന്ന നാടകമാണ് നാളിതുവരെ കണ്ടിട്ടുള്ളത്. അതിന്റെ തനിയാവര്‍ത്തനമാണ് ഇന്നലെയും അരങ്ങേറിയതെന്ന് സഭ‘മാധ്യമ വിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ ദീയസ്—കോറോസ് പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
രണ്ട് കക്ഷികളുടെയും വാദമുഖങ്ങള്‍ കേട്ട് ന്യായാന്യായങ്ങള്‍ പരിശോധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് ഭൂരിപക്ഷ ന്യൂനപക്ഷ സ്ഥിതി നോക്കാതെ നടപ്പിലാക്കുവാന്‍ ബാദ്ധ്യതയുള്ള അധികാരികള്‍ ഇത്തരത്തില്‍ പക്ഷാപാതപരമായി പ്രവര്‍ത്തിക്കുന്നത് തികച്ചും അപലപനീയമാണ്. ഈ നീക്കം രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയായി മാത്രമേ കണക്കാക്കാന്‍ കഴിയു. പലതവണ കോടതി ആവര്‍ത്തിച്ച് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും പാലിക്കാന്‍ തയ്യാറാ കാതിരിക്കുന്ന അധികാരികള്‍ നിയമവ്യവസ്ഥയെ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നു എന്നതില്‍ തര്‍ക്കമില്ല. നിലപാട് പുനപരിശോധിച്ച് കോടതി വിധി എത്രയും വേഗം നടപ്പിലാക്കണമെന്നും ഓര്‍ത്തഡോക്‌സ് സഭ‘നേതൃത്വം ആവശ്യപ്പെട്ടു. 

ഓര്‍ത്തഡോക്‌സ് സഭ‘അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, സഭാ വക്താവ് ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് റീശ് കോര്‍ എപ്പിസ്കോപ്പാ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Previous Post Next Post