പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തിന് നേരെ ഉണ്ടായ പൊലീസ് അതിക്രമ വാർത്ത പുറത്ത് വന്നതോടെ കഴിഞ്ഞ ദിവസം സ്വകാര്യ ബസ് സ്റ്റാൻ്റിൽ + 2 വിദ്യാർത്ഥിക്ക് നേരെ ഉണ്ടായ അതിക്രമവും ചർച്ചയാകുന്നു.അന്ന് ബസ് സ്റ്റാൻ്റിൽ നിന്ന വിദ്യാർത്ഥിയെ ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥി ഇതേ എസ് ഐ യെ വാരി നിലത്തടിച്ച സംഭവം ചർച്ചയാവുന്നു






പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തിന് നേരെ ഉണ്ടായ പൊലീസ് അതിക്രമ വാർത്ത പുറത്ത് വന്നതോടെ കഴിഞ്ഞ ദിവസം സ്വകാര്യ ബസ് സ്റ്റാൻ്റിൽ + 2 വിദ്യാർത്ഥിക്ക് നേരെ ഉണ്ടായ അതിക്രമവും ചർച്ചയാകുന്നു.
അന്ന് ബസ് സ്റ്റാൻ്റിൽ നിന്ന വിദ്യാർത്ഥിയെ ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥി ഇതേ എസ് ഐ യെ വാരി നിലത്തടിച്ച സംഭവം വലിയ ചർച്ചയായിരുന്നു.
ഇപ്പോൾ അന്യായമായി വിവാഹ സംഘത്തെ ആക്രമിച്ച വാർത്ത പുറത്ത് വന്നതോടെയാണ്, വിദ്യാർത്ഥിക്ക് നേരെ ഉണ്ടായതും അന്യായമായ പോലീസ് നടപടിയായാണ് എന്ന ചർച്ച ഉണ്ടായത്
 
വിവാഹ സംഘത്തിലെ  മര്‍ദനമേറ്റ നവവധു ഉൾപ്പെടെയുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ  കേസ് എടുക്കാനാണ് നീക്കം. സംഭവത്തില്‍ എസ് ഐയ്ക്ക് ഗുരുതര വീഴ്ചയെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പറയുന്നത്.

വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് പൊലീസിന്‍റെ മർദ്ദനമേറ്റത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമായിരുന്നു സംഭവം. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ് ജിനുവും സംഘവുമാണ് വിവാഹ സംഘത്തെ ആക്രമിച്ചത്. പൊലീസ് എത്തിയത് ബാറിന് മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടി. ആളുമാറിയാണ് വിവാഹ സംഘത്തെ ആക്രമിച്ചതെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടില്‍ പറയുന്നത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികിൽ നിന്നവരെയാണ് പൊലീസ് മര്‍ദിച്ചത്. പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ലാത്തി വീശിയതെന്നാണ് ഉയരുന്ന പരാതി. അടൂരിൽ വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ വാഹനം വഴിയരികിൽ വിശ്രമത്തിനായി നിർത്തിയപ്പോൾ പൊലീസ് സംഘം തല്ലിയോടിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ യുവതി പറഞ്ഞു. സംഭവത്തില്‍ ശക്തമായ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാർ അറിയിച്ചു. പരിക്കേറ്റവരുടെ മൊഴി ഡിവൈഎസ്പി രേഖപ്പെടുത്തി



Previous Post Next Post